'മികവുറ്റ പ്രവർത്തനം, ഭാവിയിലേക്കുള്ള മാതൃക'; ഇന്ത്യൻ സംഘത്തെ നയിച്ച മേജർ സ്വാതിക്ക് ഐക്യരാഷ്രസഭയുടെ സമാധാന പുരസ്‌കാരം

Published : Jan 12, 2026, 11:00 AM IST
Major Swati Shantha Kumar

Synopsis

ദക്ഷിണ സുഡാനിലെ സമാധാന പരിപാലന ദൗത്യത്തിന് ഇന്ത്യൻ സൈന്യത്തിലെ മേജർ സ്വാതി ശാന്ത കുമാറിന് യുഎൻ അവാർഡ്. ലിംഗഭേദമന്യ സമാധാന പരിപാലനത്തിനായി സംഘർഷ ബാധിത മേഖലയിൽ ഇന്ത്യൻ സംഘം നടത്തിയ മികവുറ്റ സേവനം പരിഗണിച്ചാണ് പുരസ്കാരം

ദില്ലി: ദക്ഷിണ സുഡാനിൽ സമാധാന പരിപാലനത്തിനായി നടത്തിയ സുപ്രധാന സേവനത്തിന് ഇന്ത്യൻ സൈന്യത്തിലെ മേജർ സ്വാതി ശാന്തകുമാറിന് യുഎൻ അവാർഡ്. യുഎൻ സമാധാന ദൗത്യത്തിൻ്റെ ഭാഗമായാണ് മേജർ സ്വാതി ശാന്ത കുമാർ ദക്ഷിണ സുഡാനിലെത്തിയത്. ലിംഗഭേദമന്യ സമാധാന പരിപാലനത്തിനായി നടത്തിയ മികവുറ്റ സേവനം പരിഗണിച്ചാണ് അവാർഡ് നൽകിയത്.

തുല്യ പങ്കാളികൾ, ശാശ്വത സമാധാനം എന്ന പേരിൽ സ്വാതി ശാന്തകുമാർ നടത്തിയ സമാധാന പദ്ധതിയെ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസ് പ്രകീർത്തിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡം അനുസരിച്ച് സമാധാന ദൗത്യങ്ങളിൽ ലിംഗ സമത്വം ഉറപ്പാക്കി നടത്തുന്ന ശ്രമങ്ങൾക്ക് നൽകിവരുന്ന ഏറെ അഭിമാനകരമായ അവാർഡാണിത്. മേജർ സ്വാതിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സൈനിക സംഘം മികച്ച പ്രവർത്തനമാണ് ഇവിടെ നടത്തിയത്. തങ്ങളെ നിയോഗിച്ച മേഖലയിൽ ഏറ്റവും താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെന്നായിരുന്നു ഇന്ത്യൻ സൈന്യത്തിൻ്റെ പ്രവർത്തനം. ഇതിൻ്റെ അടിസ്ഥാനത്തിൽ അവാർഡിനായി പരിഗണിച്ച അവസാന നാല് പേരിൽ ഒരാളായി മേജർ സ്വാതി. ആഗോളതലത്തിൽ യുഎൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി നടത്തിയ വോട്ടെടുപ്പിൽ മേജർ സ്വാതിക്കാണ് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത്.

മേഖലയിൽ അയ്യായിരത്തിലധികം സ്ത്രീകൾക്ക് സുരക്ഷയും പിന്തുണയും ഉറപ്പാക്കാൻ മേജർ സ്വാതിക്കും സംഘത്തിനും സാധിച്ചു. ഇതിനായി ഉൾപ്രദേശങ്ങളിലേക്കടക്കം നിരന്തരം ഇന്ത്യൻ സംഘം പട്രോളിങ് നടത്തിയിരുന്നു. പ്രാദേശിക തലത്തിൽ യുഎൻ ദൗത്യസംഘത്തിൽ ജനത്തിൻ്റെ വിശ്വാസം വളർത്താനും പിന്തുണ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സംഘർഷബാധിത മേഖലയിൽ ജനജീവിതം മെച്ചപ്പെടുത്തുന്നതിൽ ഇവർ നിർണായക പങ്കാണ് വഹിച്ചത്. ഇത് യുഎൻ ദൗത്യസംഘത്തിൻ്റെ ഭാവി ഇടപെടലുകൾക്കും നല്ല മാതൃകയായെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തി.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സാധാരണക്കാരന് താങ്ങുക അൽപ്പം പ്രയാസം; സുപ്രധാന ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ; വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി ഇല്ല
തമിഴ്‌നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമോ? സുപ്രധാന ആവശ്യം ഡിഎംകെ നേതൃത്വം തള്ളി; 'സംസ്ഥാനത്ത് സഖ്യസർക്കാർ ഉണ്ടാക്കില്ല'