തമിഴ്‌നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമോ? സുപ്രധാന ആവശ്യം ഡിഎംകെ നേതൃത്വം തള്ളി; 'സംസ്ഥാനത്ത് സഖ്യസർക്കാർ ഉണ്ടാക്കില്ല'

Published : Jan 12, 2026, 09:46 AM IST
MK Stalin and Rahul Gandhi

Synopsis

തമിഴ്‌നാട്ടിൽ ഭരണത്തിൽ പങ്കാളിത്തം വേണമെന്ന കോൺഗ്രസ് ആവശ്യം ഡിഎംകെ തള്ളി. ഇതോടെ ഡിഎംകെ-കോൺഗ്രസ് സഖ്യം പിളരുമോയെന്നും, വിജയ്‌യുടെ ടിവികെയുമായി കോൺഗ്രസ് പുതിയ സഖ്യമുണ്ടാക്കുമോയെന്നുമുള്ള ചർച്ചകൾ സജീവമായി.

ചെന്നൈ: തമിഴ്‌‌നാട്ടിൽ ഡിഎംകെ ബന്ധം കോൺഗ്രസ് ഒഴിയുമോയെന്ന ചോദ്യം ശക്തമാകുന്നു. സംസ്ഥാനത്ത് ഭരണം നേടിയാൽ സർക്കാരിൽ പങ്കാളിത്തം വേണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് സാധ്യമല്ലെന്ന് ഡിഎംകെ നേതൃത്വം പരസ്യമായി തന്നെ വ്യക്തമാക്കി. ഇതോടെ കോൺഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത് പോലെ, ഡിഎംകെ ബന്ധം ഉപേക്ഷിച്ച് വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയുമായി സഖ്യമുണ്ടാക്കുമോയെന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. കോൺഗ്രസിൻ്റെ സഖ്യ സർക്കാർ എന്ന ആവശ്യത്തെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശക്തമായി എതിർക്കുന്നുവെന്ന് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും റവന്യൂ മന്ത്രിയുമായ ഐ. പെരിയസാമിയാണ് വ്യക്തമാക്കിയത്.

സംസ്ഥാനത്ത് ഭരണം നേടിയാൽ മൂന്ന് മന്ത്രിസ്ഥാനങ്ങൾ തങ്ങൾക്ക് വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്നലെ ദിണ്ടിഗലിൽ വച്ച് മാധ്യമങ്ങളെ കണ്ട എ പെരിയസാമി നിലപാട് പരസ്യമായി തന്നെ വ്യക്തമാക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ ഒരു സഖ്യ സർക്കാർ ഉണ്ടായിട്ടില്ലെന്നും ഡിഎംകെ എല്ലാ കാലത്തും ഒറ്റയ്ക്കാണ് ഭരിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. കോൺഗ്രസ് എംപി മാണിക്കം ടാഗോറും, സംസ്ഥാനത്ത് പാർട്ടിയുടെ ചുമതലയുള്ള ഗിരീഷ് ചോദങ്കറുമാണ് സഖ്യസർക്കാർ എന്ന ആവശ്യം ഉന്നയിച്ചത്. തമിഴ്‌നാട് പിസിസി അധ്യക്ഷൻ സെൽവപെരുന്തഗൈയും ഇതേ നിലപാട് ആവർത്തിച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ് മുന്നണി വിടുമോയെന്ന ചോദ്യവും ശക്തമാകുന്നത്.

ഡിഎംകെയുടെ നേതൃത്വത്തിലുള്ള മുന്നണി വിടാൻ കോൺഗ്രസ് തീരുമാനിച്ചാൽ, ഡിഎംകെയ്ക്ക് ഒപ്പം നിൽക്കാനാണ് എസ് രാമദോസിൻ്റെ നേതൃത്വത്തിലുള്ള പിഎംകെ ആഗ്രഹിക്കുന്നത്. ഇക്കാര്യം അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. അതിനിടെ എഐഎഡിഎംകെ-ബിജെപി സഖ്യം തെരഞ്ഞെടുപ്പിൽ ജയിച്ചാൽ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയാകുമെന്നും ബിജെപി മന്ത്രിമാരെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും നൈനാർ നാഗേന്ദ്രൻ പറഞ്ഞിട്ടുണ്ട്. കോയമ്പത്തൂരിൽ ഇദ്ദേഹം നടത്തിയ പ്രതികരണവും സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിട്ടുണ്ട്. എന്നാൽ എഐഎഡിഎംകെ നേതൃത്വം ഈ ആവശ്യത്തെ അനുകൂലിക്കുന്നില്ലെന്നാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൊലീസാകാൻ ഭാര്യയുടെ ആഗ്രഹം, പണിയെടുത്ത് പൊലീസാക്കി ഭർത്താവ്; പിന്നാലെ വന്നത് ഡിവോഴ്സ് നോട്ടീസ്, ഭർത്താവ് നാണക്കേടാകുന്നുവെന്ന് പരാതി
ജോലിക്കൊന്നും പോകാതെ മദ്യപിച്ച് കറങ്ങിനടന്ന മകനെ കൊലപ്പെടുത്തി, അച്ഛനും അമ്മയ്ക്കും ശിക്ഷ