ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ ഗുരുതരാവസ്ഥയിലാകുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

പൂരി: ഒഡിഷയിലെ പുരിയിൽ നടന്ന പ്രസിദ്ധമായ ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാൾ ഗുരുതരാവസ്ഥയിലാകുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രഥയാത്രയ്ക്കിടെ ഭക്തരുടെ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയിലാണ് തിക്കും തിരക്കും ഉണ്ടായത്. അമിതമായ ജനത്തിരക്ക് കാരണം നിരവധി ഭക്തർക്ക് ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നൂറോളം പേരെ വിവിധ ആരോഗ്യപ്രശ്നങ്ങളോടെയും പരിക്കുകളോടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിനുപുറമെ, കടുത്ത ചൂടും ജനത്തിരക്കും കാരണം അഞ്ഞൂറിലധികം ഭക്തർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര ചികിത്സ ലഭ്യമാക്കാൻ അധികൃതർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.