ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ

Published : Mar 25, 2026, 11:09 AM IST
jail

Synopsis

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ ആശങ്കാജനകമായി വർധിക്കുന്നു. 2026-ലെ ആദ്യ 74 ദിവസത്തിനുള്ളിൽ 170 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ബീഹാറാണ് ഏറ്റവും മുന്നിൽ. മുൻ വർഷങ്ങളിൽ കുറഞ്ഞുവന്ന കണക്കുകൾ ഈ വർഷം വീണ്ടും ഉയർന്നത് ഗൗരവമായ മനുഷ്യാവകാശ ലംഘനമായി വിലയിരുത്തപ്പെടുന്നു.

ദില്ലി: രാജ്യത്ത് കസ്റ്റഡി മരണങ്ങളിൽ ആശങ്കാജനകമായ വർദ്ധനവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2026-ന്റെ ആദ്യ 74 ദിവസങ്ങൾക്കുള്ളിൽ (ജനുവരി 1 മുതൽ മാർച്ച് 15 വരെ) ഇന്ത്യയിലുടനീളം 170 കസ്റ്റഡി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 140 മരണങ്ങളാണ്. പാർലമെന്റിൽ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഈ കണക്കുകൾ അവതരിപ്പിച്ചത്.

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളിൽ ബീഹാറിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19 കസ്റ്റഡി മരണങ്ങളാണ് ബീഹാറിൽ നടന്നത്. തൊട്ടുപിന്നാലെ രാജസ്ഥാൻ (18), ഉത്തർപ്രദേശ് (15) എന്നീ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ 14 വീതം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തമിഴ്‌നാട് (7), തെലങ്കാന (5) എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിൽ ഇതേ കാലയളവിൽ മൂന്ന് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

മുൻ വർഷങ്ങളെ അപേക്ഷിച്ച് കസ്റ്റഡി മരണങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഈ വർദ്ധനവ് ഗൗരവകരമായ മനുഷ്യാവകാശ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. 2021-22 കാലയളവിൽ 176 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും പിന്നീട് അത് കുറഞ്ഞുവരികയായിരുന്നു (2022-23ൽ 163, 2023-24ൽ 157). എന്നാൽ ഈ വർഷത്തെ തുടക്കത്തിൽ തന്നെ കണക്കുകൾ ഉയരുന്നത് പൊലീസിന്റെയും ജയിൽ അധികൃതരുടെയും ഭാഗത്തുനിന്നുള്ള സുരക്ഷാ വീഴ്ചകളിലേക്കും നിയമവിരുദ്ധമായ പീഡനങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും (NHRC) സംസ്ഥാന പോലീസിന്റെയും വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിലന്തിയാർ ചെക്ക് ഡാം നിർമാണം: ദേശീയ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം
എംബിബിഎസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; പലരിൽ നിന്നായി കടം വാങ്ങിയ പണം കൊണ്ട് ഓൺലൈൻ ഗെയിം കളിച്ച് തോറ്റെന്ന് വിവരം