ജയിലിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; 20 സ്ത്രീകളെ പീഡിപ്പിച്ചയാൾക്കടക്കം 'സുഖസൗകര്യങ്ങൾ'; കർണാടകത്തിൽ പുതിയ വിവാദം

Published : Nov 08, 2025, 04:41 PM IST
Parappana Agrahara

Synopsis

ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കൊടുംകുറ്റവാളികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സീരിയൽ കില്ലർ ഉമേഷ് റെഡ്ഡി, സ്വർണ്ണക്കടത്ത് കേസ് പ്രതി തരുൺ രാജ് എന്നിവർ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കുന്നത് വീഡിയോയിലുണ്ട്

ബെംഗളൂരു: കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുതിയ രാഷ്ട്രീയ വിവാദം തലപൊക്കി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കൊടും ക്രിമിനലുകൾക്കടക്കം പ്രത്യേക പരിഗണനയും സുഖസൗകര്യങ്ങളും നൽകുന്നതിൻ്റെ ജയിലിന് അകത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 20 സ്ത്രീകളെ പീഡിപ്പിക്കുകയും ഇതിൽ 18 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ഉമേഷ് റെഡ്ഡിയുടെ അടക്കം വീഡിയോ ദൃശ്യങ്ങളാണ് ഇത്.

1996 നും 2022 നും ഇടയിൽ നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തകയും ചെയ്ത സീരിയൽ കില്ലറാണ് ഉമേഷ് റെഡ്ഡി. സുപ്രീം കോടതി ഇയാളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. ജയിലിന് അകത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ രണ്ട് ആൻഡ്രോയ്‌ഡ് ഫോണുകളും ഒരു കീപാഡ് ഫോണും സീരിയൽ കില്ലറായ പ്രതി ഉപയോഗിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ ഇരിക്കുന്നിൻ്റെ തൊട്ടുപിന്നിലായി ഒടു ടെലവിഷൻ സെറ്റും കാണാനാകുന്നുണ്ട്.

രന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ തരുൺ രാജുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജയിലിനകത്ത് വെച്ച് പാചകം ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് ദൃശ്യം. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജനീവയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച തരുൺ റായിയെ, ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായ രന്യ റാവുവിന് ദുബായിൽ സ്വർണം വിതരണം ചെയ്ത സ്വർണ്ണ കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരനെന്ന് കണ്ടാണ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി