തുടർച്ചയായി 2ാം തവണയും എതിരില്ലാതെ ജയം, ബിജെപിക്ക് ആഘോഷം; എങ്ങനെ സംഭവിച്ചെന്ന് അമ്പരന്ന് എതിരാളികൾ; പിംപ്രി ചിഞ്ച്‌വാദ് കാർപറേഷൻ തെരഞ്ഞെടുപ്പിൽ വിവാദം

Published : Jan 02, 2026, 05:54 PM IST
bjp flag

Synopsis

പിംപ്രി ചിഞ്ച്‌വാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഭൊസരിയിലെ ദാവദേവസ്‌തി ഡിവിഷനിൽ ബിജെപി സ്ഥാനാർത്ഥി രവി ലാൻഗെ എതിരില്ലാതെ ജയിച്ചു. തുടർച്ചയായി രണ്ടാം തവണയാണ് ലാൻഗെ ഇവിടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്.

മുംബൈ: പിംപ്രി ചിഞ്ച്‌വാദ് മുനിസിപ്പൽ കാർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യ ജയം. ഭൊസരി ഏരിയയിലെ ദാവദേവസ്‌തി ഡിവിഷനിൽ എതിരില്ലാതെയാണ് ബിജെപി സ്ഥാനാർത്ഥി രവി ലാൻഗെ ജയിച്ചത്. അതേസമയം ഈ സീറ്റിൽ പാർട്ടി സ്ഥാനാർത്ഥിയായി നിശ്ചയിച്ചയാൾ എന്തുകൊണ്ട് നാമനിർദേശ പത്രിക സമർപ്പിച്ചില്ലെന്ന് പരസ്പരം ചോദിക്കുകയാണ് എൻസിപി അജിത് പവാർ പക്ഷം. തുടർച്ചയായി രണ്ടാം തവണയാണ് ഭൊസരിയിലെ ദാവദേവസ്‌തിയിൽ രവി ലാൻഗെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിൽ അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് എഎപി ആവശ്യപ്പെട്ടു.

എന്താണ് ഭൊസരിയിൽ സംഭവിച്ചതെന്നോ അവിടുത്തെ പാർട്ടി സ്ഥാനാർത്ഥി ആരെന്നോ തനിക്കറിയില്ലെന്ന് എൻസിപി നേതാവ് യോഗേഷ് ബെൽ പ്രതികരിച്ചു. ദാവദേവസ്‌തി വാർഡിൽ മൂന്ന് പേരാണ് മത്സര രംഗത്തുണ്ടായതെന്നും രണ്ട് പേർ പത്രിക പിൻവലിച്ചെന്നുമാണ വിവരം. ശിവസേന ഉദ്ദവ് താക്കറെ പക്ഷത്ത് നിന്ന് അടുത്തിടെ ബിജെപിയിലെത്തിയ ആളാണ് രവി ലാൻഗെ. ഇയാളുടെ ഭാര്യയും സ്വതന്ത്രനായി മറ്റൊരാളുമാണ് ഡിവിഷനിൽ മത്സരിക്കാൻ പത്രിക സമർപ്പിച്ചത്.

സ്വതന്ത്രനായി പത്രിക സമർപ്പിച്ച പ്രസാദ് കേറ്റും പത്രിക പിൻവലിക്കുകയായിരുന്നു. ബിജെപിയുടെ സമ്മർദ്ദമല്ല പിന്മാറാൻ കാരണമെന്നാണ് ഇദ്ദേഹത്തിൻ്വാദം. ലാൻഗെയുടെ കുടുംബവുമായി ഏറെ നാളത്തെ സൗഹൃദമെന്നും അത് തകരാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇദ്ദേഹത്തിൻ്റെ മറുപടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡോർ മലിനജല ദുരന്തം: നടപടിയുമായി മധ്യപ്രദേശ് സർക്കാർ; അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്ന് രാഹുൽ ​ഗാന്ധി
ശബരിമല സ്വർണക്കൊള്ള കേസ്: ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയിൽ