കല്യാണം മുടക്കാൻ നോക്കുന്നതിനേക്കാൾ എളുപ്പം കൊലപാതകം, സിയയുടെ മൊഴിയിൽ ഞെട്ടി പൊലീസ്; മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു

Published : Jun 27, 2026, 04:56 PM IST
pune ketan agarwal murder case siya goyal

Synopsis

പുനെയിലെ കേതൻ അഗർവാൾ വധക്കേസിൽ, വീട്ടുകാരെ എതിർത്ത് വിവാഹം റദ്ദാക്കുന്നതിനേക്കാൾ എളുപ്പം പ്രതിശ്രുത വരനെ കൊലപ്പെടുത്തുന്നതായിരുന്നു എന്ന് മുഖ്യപ്രതി സിയ ഗോയൽ പോലീസിനോട് സമ്മതിച്ചു. കാമുകൻ ചേതൻ ചൗധരിയുമായി ചേർന്ന് ലോഹഗഡ് കോട്ടയിൽ വെച്ച് കേതനെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് പോലീസ് കണ്ടെത്തൽ. 

പൂനെ: പുനെയെ നടുക്കിയ കേതൻ അഗർവാൾ വധക്കേസിൽ മുഖ്യപ്രതി സിയ ഗോയലിന്‍റെ ഞെട്ടിക്കുന്ന കുറ്റസമ്മത മൊഴി പുറത്ത്. വീട്ടുകാരെ എതിർത്ത് പ്രതിശ്രുത വരനുമായുള്ള വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാൾ തനിക്ക് എളുപ്പമായി തോന്നിയത് അയാളെ കൊലപ്പെടുത്തുന്നതായിരുന്നു എന്ന് സിയ പൊലീസിനോട് സമ്മതിച്ചതായി പുനെ റൂറൽ പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. നവംബറിൽ നടക്കാനിരുന്ന വിവാഹം സ്വന്തം ഇഷ്ടപ്രകാരം വേണ്ടെന്നുവെച്ചാൽ കുടുംബത്തിന്‍റെ അന്തസ്സിനും വികാരങ്ങൾക്കും മുറിവേൽക്കുമെന്ന് ഭയന്നാണ്, വരാനിരിക്കുന്ന ഭർത്താവിനെത്തന്നെ ഇല്ലാതാക്കാൻ താൻ തീരുമാനിച്ചതെന്നാണ് യുവതിയുടെ വിചിത്രമായ വാദം. കഴിഞ്ഞ ജൂൺ പതിനെട്ടിനാണ് കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ മലമുകളിൽ നിന്ന് വീണ് മരിച്ചത്. എന്നാൽ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ആസൂത്രണം ചെയ്ത് കേതനെ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.

കേസന്വേഷണത്തിനായി പുനെ, ലോണാവാല പൊലീസിന്‍റെ സംയുക്ത നേതൃത്വത്തിൽ ആറ് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. നിലവിൽ സിയയുടെ മാതാപിതാക്കളെ ലോണാവാല സിറ്റി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. സിയയുടെ സഹോദരൻ സാഹിൽ ഗോയലിനെ രണ്ടാം തവണയും പൊലീസ് വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, സഹോദരിയുടെ കാമുകനായ ചേതനെ തനിക്ക് അറിയാമായിരുന്നുവെന്ന് സാഹിൽ സമ്മതിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് മത്സരത്തിനിടയിലാണ് സിയ ചേതനെ പരിചയപ്പെടുന്നതെന്നും കഴിഞ്ഞ വർഷത്തെ ദീപാവലി പാർട്ടിക്ക് ശേഷം ഇരുവരും കൂടുതൽ അടുത്തതായും പൊലീസ് കണ്ടെത്തി.

പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കഴിഞ്ഞ ജനുവരിക്ക് ശേഷം മാത്രം ഇവർ രണ്ടായിരത്തിലധികം തവണ ഫോണിൽ സംസാരിച്ചതായും ഏകദേശം ഇരുനൂറ്റി മുപ്പത്തിയെട്ട് മണിക്കൂറോളം ഇരുവരും ആശയവിനിമയം നടത്തിയതായും വ്യക്തമായിട്ടുണ്ട്. എന്നാൽ ചേതനെ തങ്ങൾ കണ്ടിട്ടോ സംസാരിച്ചിട്ടോ പോലുമില്ലെന്നാണ് സിയയുടെ മാതാപിതാക്കളുടെ വാദം. ചേതൻ സിയയുടെ വെറുമൊരു സുഹൃത്ത് മാത്രമാണെന്നാണ് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിക്കുന്നത്. കൊലപാതകത്തിൽ സിയയുടെയും ചേതന്റെയും പങ്ക് വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും, ഗൂഢാലോചന സ്ഥിരീകരിക്കുന്നതിനായി ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഇരു കുടുംബങ്ങളും തമ്മിലുള്ള വിവാഹം ഉറപ്പിച്ച ഇടനിലക്കാരെയും പൊലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊലപാതക ശ്രമക്കേസ് പ്രതിയെ ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു
'നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല', 15 മാസം പ്രായമുള്ള പേരക്കുട്ടി മോദിയുടെ ചിത്രം പൂജിക്കാറുണ്ടെന്ന് സുനിൽ ഷെട്ടി; 'മുതിർന്നവർ വരെ ആകർഷിക്കപ്പെടും'