എന്തിന് പലസ്തീൻ, ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളിൽ പ്രതിഷേധിച്ചാൽ പോരെ? സിപിഎമ്മിനോട് ബോംബെ ഹൈക്കോടതി

Published : Jul 25, 2025, 06:35 PM IST
cpim flag

Synopsis

ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളിൽ പ്രതിഷേധിക്കാതെ പലസ്തീനിലെ പ്രശ്നത്തിൽ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. മാലിന്യ സംസ്ക്കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. 

മുംബൈ: സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളിൽ പ്രതിഷേധിച്ചാൽ പോരെയെന്നാണ് കോടതി ചോദിച്ചത്. ആയിരക്കണക്കിന് മൈൽ അകലെയുള്ള പലസ്തീനിലെ പ്രശ്നത്തിൽ പ്രതിഷേധം എന്തിനെന്നുമാണ് കോടതിയുടെ ചോദ്യം. ഇന്ത്യയിലെ മാലിന്യ സംസ്ക്കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു.

പലസ്തീൻ അനുകൂല പ്രകടനത്തിന് അനുമതി തേടിയപ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയുള്ള പരാമ‍ർശങ്ങൾ ഉണ്ടായത്. മുംബൈ പൊലീസ് അനുമതിനിഷേധിച്ചതിനെ തുടർന്നാണ് സിപിഎം കോടതിയിലെത്തിയത്

കോടതി പരാമർശത്തെ സിപിഎം പിബി അപലപിച്ച്. മഹാത്മ ഗാന്ധിയടക്കമുള്ള നേതാക്കൾ പലസ്തീൻ ജനതയെ പിന്തുണച്ചിരുന്നുവെന്നും പിബി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിയുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ചോ രാജ്യത്തിന്‍റെ ചരിത്രത്തെക്കുറിച്ചോ പലസ്തീനികളോടും അവരുടെ ന്യായമായ സ്വയം നിർണ്ണയാവകാശത്തോടുമുള്ള ജനങ്ങളുടെ ഐക്യദാർഢ്യത്തെക്കുറിച്ചോ കോടതി ബെഞ്ചിന് ധാരണയില്ല എന്നത് വിരോധാഭാസമാണ്. കേന്ദ്ര സർക്കാരിന്‍റെ നിലപാടുകൾക്ക് അനുസരിച്ചുള്ള വ്യക്തമായ രാഷ്ട്രീയ പക്ഷപാതം ഈ നിരീക്ഷണങ്ങളിൽ പ്രകടമാണെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേലി നടപടികൾക്കെതിരെ ആഗോളതലത്തിൽ ഉയരുന്ന ഏകകണ്ഠമായ അപലപങ്ങളെക്കുറിച്ചും യുഎൻ ബോഡികളുടെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളെക്കുറിച്ചും ബെഞ്ചിന് ധാരണയില്ല എന്നും ഇത് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സമീപനത്തെ തള്ളിക്കളയാൻ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന രാജ്യത്തെ ജനങ്ങൾ അണിചേരണമെന്നും സിപിഎം ആഹ്വാനം ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്
180 കി.മി വേഗതയിൽ ചീറിപ്പാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളമ്പിയില്ല! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി