രാജ്യസഭാ തെരഞ്ഞെടുപ്പ്; എതിരില്ലാത്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചു,4 സംസ്ഥാനങ്ങളിൽ പോരിന് കളമൊരുങ്ങി

Published : Jun 03, 2022, 09:46 PM IST
രാജ്യസഭാ തെരഞ്ഞെടുപ്പ്; എതിരില്ലാത്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചു,4 സംസ്ഥാനങ്ങളിൽ പോരിന് കളമൊരുങ്ങി

Synopsis

ആർജെഡി, ആം ആദ്മി പാർട്ടി, അണ്ണാ ഡിഎംകെ, ടിആർഎസ് തുടങ്ങിയ പാര്‍ച്ചികളിൽ നിന്നും 2 വീതം പേരും ജെഡിയു ,ശിവസേന എൻസിപി  ജെഎംഎം എന്നിവരുടെ ഓരോ സ്ഥാനാര്‍ത്ഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ എതിരില്ലാത്ത സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിച്ചു. ബിജെപിയുടെ ഇരുപത് സ്ഥാനാര്‍ത്ഥികളും കോൺഗ്രസിന്റെ എട്ട് സ്ഥാനാർത്ഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, പീയുഷ് ഗോയൽ, കോൺഗ്രസ് നേതാക്കളായ ജയറാം രമേശ്, രൺദീപ് സിംഗ് സുർജേവാല, മുകുൾ വാസ്നിക്, വിവേക് തൻഖ, കപിൽ സിബൽ (സമാജ് വാദി പാർട്ടി സ്വതന്ത്രൻ) എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ‍ര്‍. വൈഎസ്ആർ കോൺഗ്രസിലെ നാല് അംഗങ്ങളും സമാജ്‍വാദി പാർട്ടി, ഡിഎംകെ, ബിജെഡി എന്നീ പാര്‍ട്ടികളിലെ മൂന്നു പേര്‍ വീതവും തെരഞ്ഞെടുക്കപ്പെട്ടു. ആർജെഡി, ആം ആദ്മി പാർട്ടി, അണ്ണാ ഡിഎംകെ, ടിആർഎസ് തുടങ്ങിയ പാര്‍ച്ചികളിൽ നിന്നും 2 വീതം പേരും ജെഡിയു ,ശിവസേന എൻസിപി  ജെഎംഎം എന്നിവരുടെ ഓരോ സ്ഥാനാര്‍ത്ഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 

രാജ്യസഭ തെരഞ്ഞെടുപ്പിലും റിസോർട്ട് രാഷ്ട്രീയം? കോൺഗ്രസ് എംഎൽഎമാരെ ഛത്തീസ്ഗഡിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും

രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം അവസാനിച്ചതോടെ 4 സംസ്ഥാനങ്ങളിൽ പോരിനു കളമൊരുങ്ങി. മഹാരാഷ്ട്ര, ഹരിയാന, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോ സീറ്റിലേക്ക് വീതം ഈ മാസം 10ന് തെര‍ഞ്ഞെടുപ്പ് നടക്കും. . നിയമസഭയിലെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കാവുന്ന സീറ്റുകളിൽ കൂടുതൽ ലക്ഷ്യമിട്ട് രാഷ്ടീയ കക്ഷികൾ സ്ഥാനാർഥികളെ കളത്തിലിറക്കിയതോടെയാണ് ഈ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 

'കേരളത്തിലേക്ക് ഇല്ല, കേരളം ഒന്നും നടക്കാത്ത സംസ്ഥാനം', അഭിഭാഷക റോളിൽ ദില്ലിയിൽ തുടരാൻ അൽഫോൺസ് കണ്ണന്താനം

വിമതരെ വെട്ടി, ഗ്രൂപ്പ് 23 യിലെ കരുത്തരെ തഴഞ്ഞു; രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി