
ഹൈദരാബാദ്: തെലങ്കാന ആഭ്യന്തര വകുപ്പിൽ വൻ അഴിച്ചുപണി. ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഒറ്റ ഉത്തരവിൽ 32 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ദേവേന്ദ്ര സിംഗ് ചൗഹാനെ (1997) ഡിജിപി ഓഫീസിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പേഴ്‌സണൽ) ആയി നിയമിച്ചു. ഹൈദരാബാദിലെ മൾട്ടിസോൺ-II യുടെ എഡിജിപിയുടെ പൂർണ്ണ അധിക ചുമതലയും അദ്ദേഹം വഹിക്കും. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവുവാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈദരാബാദ് സിറ്റിയിലെ ജോയിന്റ് പോലീസ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ജെ. പരിമല ഹന നൂതൻ ജേക്കബിനെ (ഐ.പി.എസ്. 2009) സി.ഐ.ഡി ഡിഐജിയായി സ്ഥലം മാറ്റി. നിലവിൽ പോസ്റ്റിംഗിനായി കാത്തിരിക്കുന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഗ്രേഹൗണ്ട്സിൽ സേവനമനുഷ്ഠിക്കുന്ന 2023 ബാച്ചിലെ പുതുതായി ചേർന്ന ഐപിഎസ് ഉദ്യോഗസ്ഥരെയും ഫീൽഡ് പോസ്റ്റിംഗുകളിലേക്ക് മാറ്റി. അഡീഷണൽ എസ്പിമാർ, എസ്ഡിപിഒമാർ, എഎസ്പിമാർ എന്നിവർക്കും സ്ഥലംമാറ്റമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam