ശമ്പളം കുതിച്ചുയരും, 34 ശതമാനം വരെ വർധിക്കാൻ സാധ്യത; എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ ഉടൻ ഉണ്ടായേക്കും, കേന്ദ്ര ജീവനക്കാർ ആകാംക്ഷയിൽ

Published : Jan 31, 2026, 02:38 PM IST
Money

Synopsis

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി എട്ടാം ശമ്പള കമ്മീഷൻ ഉടൻ ശുപാർശകൾ നൽകിയേക്കും. ഇത് 1.12 കോടിയോളം പേർക്ക് 30 മുതൽ 34 ശതമാനം വരെ ശമ്പള വർദ്ധനവ് നൽകുമെന്നും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും പ്രതീക്ഷിക്കുന്നു.

ന്യൂഡൽഹി: 1.12 കോടിയോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വരുമാനത്തിൽ വൻ വർദ്ധനവ് വരുത്താൻ സാധ്യതയുള്ള എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ ഉടൻ ഉണ്ടായേക്കും. 2016 മുതൽ നിലവിലുള്ള ഏഴാം ശമ്പള കമ്മീഷന് പകരമായാണ് പുതിയ പരിഷ്കാരം വരുന്നത്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഏഴാം ശമ്പള കമ്മീഷനിൽ അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 14 ശതമാനം വർദ്ധനവാണ് ലഭിച്ചിരുന്നത്.

എന്നാൽ ഇത്തവണ 30 ശതമാനം മുതൽ 34 ശതമാനം വരെ ശമ്പളത്തിലും പെൻഷനിലും വർദ്ധനവുണ്ടായേക്കാമെന്ന് ആംബിറ്റ് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്യുന്നു. ശമ്പള വർദ്ധനവ് നിശ്ചയിക്കുന്ന ഫിറ്റ്‌മെന്റ് ഫാക്ടർ 1.9 മുതൽ 3.0 വരെ ആകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് അടിസ്ഥാന ശമ്പളത്തിൽ വലിയ മാറ്റം വരുത്തും. കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കാൻ വൈകിയാലും, 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലുള്ള കുടിശ്ശിക ജീവനക്കാർക്ക് ലഭിക്കാൻ സാധ്യതയുണ്ട്.

സമ്പദ്‌വ്യവസ്ഥയിലെ സ്വാധീനം

പുതിയ ശമ്പള പരിഷ്കാരം നടപ്പിലാക്കുന്നതിലൂടെ കേന്ദ്ര സർക്കാരിന് ഏകദേശം 1.8 ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് കണക്കാക്കുന്നു. കേന്ദ്രം ശമ്പളം വർദ്ധിപ്പിക്കുന്നതോടെ മുൻകാലങ്ങളിലേതുപോലെ സംസ്ഥാന സർക്കാരുകളും ശമ്പള പരിഷ്കരണത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ജനങ്ങളുടെ കൈകളിൽ കൂടുതൽ പണം എത്തുന്നതോടെ ഉപഭോഗം വർദ്ധിക്കുകയും ഇത് രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും.

അടിസ്ഥാന ശമ്പളം നിലവിൽ 50,000 രൂപയുള്ള ഒരു ജീവനക്കാരന്, 2025 അവസാനത്തോടെ ക്ഷാമബത്ത 60 ശതമാനം എത്തുമ്പോൾ, പുതിയ കമ്മീഷൻ വഴി കുറഞ്ഞത് 14 ശതമാനം മുതൽ 34 ശതമാനം വരെ വർദ്ധനവ് പ്രതീക്ഷിക്കാം. നികുതി ഇളവുകൾ കൂടി പരിഗണിക്കുമ്പോൾ സാധാരണക്കാരായ ജീവനക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ ഇത് വലിയ ഗുണമുണ്ടാക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബംഗാൾ പിടിക്കാനുറച്ച് ബിജെപി; അമിത് ഷാ കൊൽക്കത്തയിൽ, തിരക്കിട്ട കൂടിക്കാഴ്ചകൾ
കേന്ദ്ര ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനും ഊന്നൽ; ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്ന് സൂചനകൾ