UP Election : ശ്രീരാമനും മോദിയും യോഗിയും നിറയുന്ന സാരികൾ, ഇത് യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്

Published : Jan 19, 2022, 02:37 PM IST
UP Election : ശ്രീരാമനും മോദിയും യോഗിയും നിറയുന്ന സാരികൾ, ഇത് യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുള്ള സാരികളാണ് യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൂറത്തിൽ ഒരുക്കുന്നത്

ലക്നൌ : ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് (UP Election) ആഴ്ചകൾ മാത്രം ശേഷിക്കെ ഗുജറാത്തിലെ (Gujarat) ടെക്‌സ്‌റ്റൈൽ ഹബ്ബായ സൂറത്തിൽ സാരികളുടെ നിർമ്മാണം (Saree Making) തകൃതിയായി നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുള്ള സാരികളാണ് യുപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി (UP Election Campaign) സൂറത്തിൽ ഒരുക്കുന്നത്.

ഉത്തർപ്രദേശിലെ സ്ത്രീകൾക്കിടയിൽ സാരികൾ വിതരണം ചെയ്യുമെന്ന് പറഞ്ഞുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സാരികൾ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ താമര കൊണ്ട് നിറഞ്ഞിരിക്കുന്നു, കൂടാതെ "ശ്രീരാമനെ കൊണ്ടുവന്നവരെ ഞങ്ങൾ കൊണ്ടുവരും" എന്ന മുദ്രാവാക്യവും ഇതിലുണ്ട്. ഉത്തർപ്രദേശിൽ ഫെബ്രുവരി 10 മുതൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. മാർച്ച് 10 ന് ഫലം പ്രഖ്യാപിക്കും.

അഹമ്മദാബാദിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകനാണ് വീഡിയോ ഷെയർ ചെയ്തത്. ഇത് സ്ത്രീ വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്ന് വീഡിയോയിൽ പറയുന്നു. "അയോധ്യ വിഷയത്തിൽ നിർമ്മിച്ച സാരികൾ", കിഴക്കൻ, പടിഞ്ഞാറൻ യുപിയിലെ സ്ത്രീകൾക്ക് 1,000 സാരികൾ വിതരണം ചെയ്യാൻ പദ്ധതിയുണ്ടെന്ന് പറയുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹണിമൂണിൽ കല്ലുകടിയായി വിവാഹ പൂർവ്വ ബന്ധം, ശ്രീലങ്കൻ ഹണിമൂൺ പാതിവഴിയിൽ വിട്ടു, ദിവസങ്ങളുടെ ഇടവേളയിൽ ആത്മഹത്യ
വൻ പ്രതിഷേധം ഫലം കണ്ടു, മുൻ ഉത്തരവ് മരവിപ്പിച്ച് സുപ്രീം കോടതിയുടെ തീരുമാനം; ആരവല്ലി മലനിരകളെ കുറിച്ച് പഠിക്കാൻ പുതിയ സമിതിയെ നിയോഗിക്കും