പോഷ് ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി, കമ്മിറ്റി അംഗത്തിന്‍റെ ഭാര്യയെക്കുറിച്ച് 16 പേർക്ക് അശ്ലീല സന്ദേശമയച്ചു; കേസ്

Published : Oct 12, 2025, 07:37 PM IST
vinod housing secretary

Synopsis

മുംബൈയിലെ കാന്തിവാലിയിൽ ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി താമസക്കാർക്കും അവരുടെ ഭാര്യമാർക്കും അശ്ലീല സന്ദേശങ്ങൾ അയച്ചതിന് പോലീസ് കേസെടുത്തു. വിനോദ് വർമ്മ എന്ന ഇയാൾക്കെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിട്ടുണ്ട്. 

മുംബൈ: ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർക്കും അവരുടെ ഭാര്യമാർക്കുമെതിരെ അശ്ലീല സന്ദേശങ്ങളും ഉള്ളടക്കവും അയച്ചതിന് യുവാവിനെതിരെ കേസ്. കാന്തിവാലിയിലെ സംമ്ത നഗറിലുള്ള ഒരു ആഢംബര ഹൗസിംഗ് സൊസൈറ്റി സെക്രട്ടറിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മൂന്ന് വർഷമായി സൊസൈറ്റി സെക്രട്ടറിയായി പ്രവർത്തിക്കുന്ന വിനോദ് വർമ്മയാണ് കേസിൽ പ്രതി.

കഴിഞ്ഞ ഒക്ടോബർ 10ന് സൊസൈറ്റിയുടെ ഔദ്യോഗിക ഇമെയിൽ ഐഡി ഉപയോഗിച്ച്, കമ്മിറ്റി അംഗങ്ങളായ 16 പേർക്ക് വിനോദ് അശ്ലീലവും വളരെ മോശവുമായ സന്ദേശങ്ങൾ അയച്ചതായാണ് ആരോപണം. ഒരു കമ്മിറ്റി അംഗത്തിന്‍റെ ഭാര്യയെക്കുറിച്ചായിരുന്നു സന്ദേശം. സ്ത്രീകൾ ഉൾപ്പെടെയുള്ള അംഗങ്ങളോട് ഇദ്ദേഹം നേരത്തെയും അനുചിതവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചിരുന്നതായി പരാതിക്കാരൻ പറഞ്ഞു.

ആദ്യ കേസല്ല

മോശം പെരുമാറ്റത്തിന്‍റെ പേരിൽ വിനോദിനെതിരെ പൊലീസ് നടപടിയെടുക്കുന്നത് ഇത് ആദ്യമായിട്ടല്ല. 2023-ൽ, ഇതേ സൊസൈറ്റിയിലെ ഒരു സ്ത്രീയെ പിന്തുടരുക, ലൈംഗികമായി പ്രകോപിപ്പിക്കുന്ന സന്ദേശങ്ങൾ അയയ്‌ക്കുക, സ്വന്തം ഫ്ലാറ്റിലേക്ക് ക്ഷണിക്കുക തുടങ്ങിയ ആരോപണങ്ങളിൽ ഇയാൾക്കെതിരെ കേസെടുത്തിരുന്നു. പ്രാദേശിക ബിജെപി ഭാരവാഹിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് പറഞ്ഞ് വിനോദ് എപ്പോഴും അഹങ്കരിക്കാറുണ്ടെന്നും സൊസൈറ്റി അംഗങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നവർക്ക് നേരെ ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ നടത്തുകയും, സൊസൈറ്റിയിലെ സ്ത്രീകളെ ലക്ഷ്യമാക്കി അശ്ലീല കമന്‍റുകൾ പറയുകയും ചെയ്യാറുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.

സ്ത്രീകൾക്ക് മാനഹാനി ആംഗ്യങ്ങൾക്കോ പ്രവൃത്തികൾക്കുമോ ഉള്ള ബിഎൻഎസ് സെക്ഷൻ 79, അപകീർത്തിപ്പെടുത്തലിനുള്ള ബിഎൻഎസ് സെക്ഷൻ 356(2), കൂടാതെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ കുറ്റകരമാക്കുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിലെ സെക്ഷൻ 67 എന്നിവ പ്രകാരമാണ് സംമ്ത നഗർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോടതിയെ വിഡ്ഢിയാക്കാൻ നോക്കുന്നോ? കേന്ദ്ര സർക്കാരിന് പിഴയിട്ട് സുപ്രീം കോടതി; ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതി കേസിൽ തെറ്റായ വിവരം നൽകി
സിദ്ധരാമയ്യ കണ്ണുരുട്ടി, പിന്നാലെ സസ്പെൻഷൻ; ഓഫിസ് മുറിയിൽ സ്ത്രീകൾക്ക് മുന്നിൽ 'സ്വയം മറന്ന' ഡിജിപി കുരുക്കിൽ