സ്വകാര്യ എസി ബസിൽ പൊടുന്നനെ തീപിടിത്തം, ബസ് ആളിക്കത്തിയതോടെ 19 പേർക്ക് ജീവൻ നഷ്ടം; കണ്ണീരണിഞ്ഞ് രാജസ്ഥാൻ

Published : Oct 14, 2025, 11:06 PM IST
BUS FIRE ACCIDENT

Synopsis

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ യാത്ര ആരംഭിച്ച ബസ് ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ തായത്ത് ഗ്രാമത്തിന് സമീപം പിന്നിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു

ജയ്സാൽമീർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ 19 പേർ വെന്തുമരിച്ചു. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ എ സി ബസാണ് പൊടുന്നനെ തീപിടിച്ച് വൻ ദുരന്തമായി മാറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ യാത്ര ആരംഭിച്ച ബസ് ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ തായത്ത് ഗ്രാമത്തിന് സമീപം പിന്നിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ബസിൽ 57 യാത്രക്കാരുണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായതും ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിച്ചെന്നാണ് വ്യക്തമാകുന്നത്.

 

 

മരണ സംഖ്യ ഉയരുമോയെന്ന് ആശങ്ക

അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ജയ്സാൽമീർ ജവഹർ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവർ തീവ്രപരിചരണ വിഭാഗത്തിലാണ്. അതുകൊണ്ടുതന്നെ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെങ്കിലും എയർകണ്ടീഷനിങ് സിസ്റ്റത്തിൽ നിന്നാകാം തീ ആരംഭിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗ്രാമവാസികളും മറ്റ് വാഹനയാത്രക്കാരും ചേർന്ന് ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി. പിന്നീട് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാജസ്ഥാനെ കണ്ണീരിലാഴ്ത്തിയ ദുരന്തം

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ചൊവ്വാഴ്ച രാത്രി വൈകി ജയ്സാൽമീറിലെത്തി. അപകടത്തിൽ തകർന്ന ബസടക്കം അദ്ദേഹം പരിശോധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാജസ്ഥാനെ കണ്ണീരിലാഴ്ത്തിയ ദുരന്തമാണ് ഇതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ബാലൻസ് ഷീറ്റ് നോക്കാൻ പോലും അറിയില്ലായിരുന്നു', ഒരിക്കൽ സിമോൺ ടാറ്റ പറഞ്ഞു, പക്ഷെ കൈവച്ച 'ലാക്മേ' അടക്കം ഒന്നിനും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല
ദുബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയ എമിറേറ്റ് വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി ബോംബ് സ്‌ക്വാഡിന്‍റെ പരിശോധന