
ദില്ലി: വാരാണാസിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ വെടിവെപ്പ്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി രോഹന്‍ മിശ്രയ്‌ക്കെതിരെ ബൈക്കിലെത്തിയ മൂന്നംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ബിര്‍ള എ ഹോസ്റ്റല്‍ ഗേറ്റിലായിരുന്നു സംഭവം. നാല് തവണ വെടിയുതിർത്തെങ്കിലും രോഹന്‍ മിശ്ര വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.രോഹന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിയുഷ് കുമാര്‍ തിവാരി, ഋഷഭ്, തപസ് എന്നിവര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വെടിവെപ്പിന് കാരണമായതെന്നാണ് പൊലീസ് നിഗമനം. സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത രണ്ട് വിദ്യാര്‍ഥികളുടെ നിര്‍ദേശപ്രകാരമാണ് തനിക്കെതിരെ ആക്രമണം ഉണ്ടായതെന്നാണ് രോഹന്‍ പൊലീസിന് മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് സുരക്ഷയില്ലെന്നാരോപിച്ച് ക്യാമ്പസില്‍ വിദ്യാര്‍ഥി പ്രതിഷേധവുമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam