അപ്പാര്‍ട്ട്മെന്റിലെ അഴുക്ക് ചാലിൽ അസ്ഥികൂട അവശിഷ്ടങ്ങൾ; കാരണം വിശദീകരിച്ച് താമസക്കാര്‍, ദുരൂഹത നീക്കാൻ പൊലീസ്

Published : Jun 19, 2025, 02:21 PM IST
skelton

Synopsis

ബെംഗളൂരുവിലെ എംഎൻ ക്രെഡൻസ് ഫ്ലോറ അപ്പാർട്ട്‌മെന്റിലെ അഴുക്കുചാലിൽ മനുഷ്യ അസ്ഥികൂടത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. 

ബെംഗളൂരു: തെക്ക് കിഴക്കൻ ബെംഗളൂരുവിലെ എംഎൻ ക്രെഡൻസ് ഫ്ലോറ അപ്പാർട്ട്‌മെന്റിലെ ഒരു അഴുക്കുചാലിൽ തലയോട്ടി ഭാഗങ്ങൾ ഉൾപ്പെടെയുള്ള മനുഷ്യ അസ്ഥികൂടത്തിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ 16-നാണ് സംഭവം. കരാർ തൊഴിലാളികൾ കാർ പാർക്കിങ്ങിന് സമീപമുള്ള അഴുക്കുചാൽ വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയുടെ ഭാഗങ്ങളാണെന്ന് സംശയിക്കുന്ന എല്ലുകൾ കണ്ടെത്തിയത്. അവർ ഉടൻതന്നെ റെസിഡൻസ് അസോസിയേഷൻ വഴി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കണ്ടെത്തിയ അവശിഷ്ടങ്ങൾ മനുഷ്യന്റേതാണോ അതോ മൃഗങ്ങളുടേതാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് പരിശോധനക്കായി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചതായും പരിശോധനാ ഫലങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെഗൂർ പൊലീസ് അറിയിച്ചു. അതേസമയം, സംഭവത്തിൽ അപ്പാര്‍ട്ട്മെന്റിലെ ചില താമസക്കാര്‍ പറയുന്നത് മറ്റൊരു കാര്യമാണ്. അപ്പാര്‍ട്ട്മെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലം നേരത്തെ സ്മശാനമായിരുന്നു എന്നാണ് ഇവര്‍ പൊലീസിന് നൽകിരിയിക്കുന്ന മൊഴി. പ്രാഥമികമായി ഇക്കാര്യം ശരിവയ്ക്കുമ്പോഴും ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് ഓടകൾ വൃത്തിയാക്കൽ പ്രവൃത്തി ആരംഭിച്ചത്. സമുച്ചയത്തിൽ ഇത്തരത്തിലുള്ള 16 പിറ്റുകളുണ്ടെങ്കിലും ഒന്നിൽ മാത്രമാണ് ഇത്തരത്തിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഏകദേശം 45 ഫ്ലാറ്റുകളുള്ള പത്ത് വർഷമായി ഉപയോഗിക്കുന്നതുമായ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം എന്നത്, താമസക്കാർക്കിടയിൽ വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇവിടെ മാത്രമല്ല തമിഴ്നാട്ടിലും ഉടക്കിട്ട് ​ഗവർണർ; ദേശീയ​ഗാനത്തെ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ച് നയപ്രഖ്യാപനം വായിക്കാതെ സഭ വിട്ടു
'കസബ് പോലും ചെയ്തിട്ടില്ല'; മനേക ​ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം, ഇക്കാര്യത്തില്‍ അവർ എന്തു ചെയ്തു?