തോന്നൽ അല്ല, ഡ്രെസിംഗ് ടേബിളിന് പുറകിൽ എന്തോ ഉണ്ട്, പേടിച്ചുവിരണ്ട് വീട്ടുകാർ; പിടികൂടിയത് നാല് അടി നീളമുള്ള മൂർഖനെ

Published : Oct 06, 2025, 04:40 PM IST
COBRA HOUSE

Synopsis

മധ്യപ്രദേശിലെ സിയോണിയിൽ ഒരു വീടിനുള്ളിലെ ഡ്രെസ്സിംഗ് ടേബിളിന് പിന്നിൽ നിന്ന് ഒരു മൂർഖനെ പിടികൂടി. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണിയിൽ ഒരു വീട്ടിലെ ഡ്രെസ്സിംഗ് ടേബിളിന് പിന്നിൽ മൂർഖനെ കണ്ടെത്തിയത് താമസക്കാർക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടായി. ഈ സംഭവത്തിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിയോണിയിലെ ബിൻഝവാഡ റോഡിലുള്ള ഒരു വീട്ടിലാണ് സംഭവം നടന്നത്. ഡ്രസ്സിങ് ടേബിളിന് പിന്നിൽ പാമ്പിനെപ്പോലെ എന്തോ ഇഴയുന്നത് കണ്ട വീട്ടുകാർ ആദ്യം അമ്പരന്നു.

എന്തുചെയ്യണമെന്നറിയാതെ ഭയന്ന അവർ ഉടൻതന്നെ സഹായത്തിനായി വിളിച്ചു. പാമ്പുപിടുത്തക്കാരനായ പ്രവീൺ തിവാരി വീട്ടിലെത്തി ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒളിഞ്ഞിരുന്ന സ്ഥലത്തുനിന്ന് പാമ്പിനെ ശ്രദ്ധയോടെ പുറത്തെടുക്കാൻ പ്രവീൺ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. നിമിഷങ്ങൾക്കകം, ഏകദേശം നാല് അടി നീളമുള്ള മൂർഖൻ പുറത്തു വന്നു. ശ്രദ്ധയോടെ പാമ്പിനെ പിടിച്ച ശേഷം പ്രവീൺ അതിനെ സമീപത്തെ കാട്ടിൽ സുരക്ഷിതമായി തുറന്നുവിട്ടു.

അതേസമയം, കൊല്ലം നിലമേലിൽ 100 കിലോയിലധികം ഭാരമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി. 14 അടി നീളമുണ്ടായിരുന്ന പെരുമ്പാമ്പിനെ പരുത്തിപ്പള്ളി ആർആർടി അംഗം റോഷ്‌നിയാണ് സാഹസികമായി പിടികൂടിയത്. നിലമേൽ സ്വദേശിയായ മണിയന്റെ പറമ്പിലാണ് നാട്ടുകാർ ആദ്യം പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. നൂറ് കിലോയിലധികം ഭാരവും വലിപ്പവുമുള്ളതിനാൽ പാമ്പിനെ റെസ്‌ക്യു ബാഗിലേക്ക് മാറ്റുന്നത് ശ്രമകരമായിരുന്നു. ഒടുവിൽ, രണ്ടുപേർ ചേർന്നാണ് പാമ്പിനെ ഏറെ പ്രയാസപ്പെട്ട് പിടികൂടി വാഹനത്തിൽ കയറ്റിയത്. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് കൊണ്ടുപോയി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്', പുടിനെ അറിയിച്ച് മോദി; സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ
റദ്ദാക്കിയത് 700 ഓളം സര്‍വീസുകള്‍, ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം; ചിറകൊടിഞ്ഞ് ഇൻഡിഗോ, രാജ്യമെങ്ങും വലഞ്ഞ് യാത്രക്കാർ