സദാചാര ഗുണ്ടായിസം; ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ 2 പൊലീസുകാർക്കെതിരെ നടപടി

Published : Feb 04, 2023, 10:48 AM ISTUpdated : Feb 04, 2023, 11:45 AM IST
സദാചാര ഗുണ്ടായിസം; ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ 2 പൊലീസുകാർക്കെതിരെ നടപടി

Synopsis

സംപിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്.

ബെംഗളൂരു: ബെംഗളൂരുവിൽ സദാചാരഗുണ്ടായിസം കാണിച്ച പൊലീസുകാർക്ക് ജോലി പോയി. സംപിഗെഹള്ളിയിൽ രാത്രി വീട്ടിലേക്ക് നടക്കുകയായിരുന്ന ദമ്പതികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കോൺസ്റ്റബിൾമാരെയാണ് പിരിച്ചുവിട്ടത്. സംപിഗെഹള്ളി പൊലീസ് സ്റ്റേഷനിലെ രാജേഷ്, നാഗേഷ് എന്നീ കോൺസ്റ്റബിൾമാർക്കെതിരെയാണ് നടപടി. 

ഡിസംബർ 8-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടുകാരന്‍റെ പിറന്നാളാഘോഷത്തിന് ശേഷം വീട്ടിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന ദമ്പതികളെ ഇവർ ഭീഷണിപ്പെടുത്തുകയായിരുന്നു. കല്യാണം കഴിച്ചതാണോ എന്നും നിങ്ങൾ ഭാര്യയും ഭർത്താവുമാണെന്നതിന് തെളിവ് എവിടെ എന്നും പൊലീസുകാ‍ർ ചോദിച്ചു. 11 മണിക്ക് ശേഷം ഈ റോഡിലൂടെ ആർക്കും നടക്കാൻ അനുമതിയില്ലെന്നും പൊലീസുകാർ പറഞ്ഞു. ഇരുവരുടെയും ഫോണുകളും പൊലീസുകാർ പിടിച്ചുവാങ്ങി.

Also Read: 'അത് പൊലീസല്ല' യുവതി-യുവാക്കൾക്ക് നേരെയുണ്ടായ സദാചാര ഗുണ്ടായിസം കേസിൽ ഹോംഗാർഡ് പിടിയിൽ

ഒടുവിൽ ആയിരം രൂപ കൈക്കൂലി വാങ്ങിയാണ് ഇവരെ പൊലീസുകാർ വിട്ടത്. യുവാവ് സംഭവം ട്വിറ്ററിൽ പങ്കുവച്ചതോടെ ആഭ്യന്തരവകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. തുടർന്നാണ് വകുപ്പുതല നടപടിയുടെ ഭാഗമായി രണ്ട് പൊലീസുകാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.

Also Read: 'തടാകക്കരയിൽ എത്തിയ തന്നെയും സുഹൃത്തിനെയും അപമാനിച്ചു'; ബെംഗളൂരു പൊലീസിനെതിരെ സദാചാര ആരോപണവുമായി പെൺകുട്ടി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇത്രയും ക്രൂരനാവാൻ ഒരച്ഛന് എങ്ങനെ കഴിയുന്നു? 7 വയസ്സുകാരനെ ഉപദ്രവിച്ചത് അമ്മയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞതിന്, കേസെടുത്തു
പുതിയ ലേബര്‍ കോഡ് വന്നാൽ ശമ്പളത്തിൽ കുറവുണ്ടാകുമോ?, വിശദീകരണവുമായി തൊഴിൽ മന്ത്രാലയം