
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ 'ദ്വയാര്‍ത്ഥ' പരാമര്‍ശത്തിലാണ് പൊലീസ് കേസെടുത്ത് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉദയനിധി മുൻകൂര്‍ ജാമ്യഹര്‍ജി നൽകിയതിനെ തുടര്‍ന്ന് ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. അതേ സമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വന്നിട്ടില്ല.
ഉദയനിധിക്കെതിരെ തഞ്ചാവൂർ പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റ് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാക്കൾ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭ സമ്മേളനത്തിനു തലേന്ന് ആസത്രിത നീക്കം എന്ന് ഡിഎംകെ ആരോപിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ഉദയനിധി നൽകിയ മുൻകൂർ ജാമ്യഹർജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും. വിഷയത്തിൽ കോടതി നിലപാട് നിർണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam