
ജയ്പൂർ: മോദിയെക്കുറിച്ചുള്ള പുസ്തകത്തെ ഭഗവത് ഗീതയോടുപമിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. രാജസ്ഥാനിലെ ജുൻജുനുവിൽ നടന്ന പരിപാടിയിൽ 'മോദി@20: ഡ്രീംസ് മീറ്റ് ഡെലിവറി' എന്ന പുസ്തകത്തെയാണ് ഗീതയുമായി താരതമ്യപ്പെടുത്തിയത്. ഭഗവാൻ കൃഷ്ണൻ ഗീതയിൽ നടത്തിയ ഉപദേശങ്ങൾ പോലെ വരും തലമുറകൾക്ക് ഈ പുസ്തകം പ്രാധാന്യവും പവിത്രവുമാകുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ നിങ്ങളോട് പറയാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ വൈറലായി. കേന്ദ്രമന്ത്രിയുെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോതാസ്ര ഷെഖാവത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്തു.
അധികാരത്തിനു വേണ്ടി നാണമില്ലാത്ത എന്തും ചെയ്യുന്നവരാണെന്നും സനാതന സംസ്‌കാരത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ശ്രീമദ് ഭഗവത് ഗീതയെ അവഹേളിച്ച് മതത്തിന്റെ പാത മലിനമാക്കരുതെന്നും മുഖസ്തുതിയുടെ പരകോടി കടന്നെന്നും കൃഷ്ണാ.. അവർക്ക് നല്ല ബുദ്ധി നൽകണേയെന്നും പിസിസി പ്രസിഡന്റ് പറഞ്ഞു.
'ബിൽക്കിസ് ബാനു കേസിലെ പ്രതികളെ അഭിനന്ദിച്ചത് തെറ്റ്, ന്യായീകരണമില്ല'; രൂക്ഷ വിമര്‍ശനവുമായി ഫഡ്നവിസ്
ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ ധനസഹായത്തോടെ രൂപയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, അജിത് ഡോവൽ, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, രചയിതാവ് എന്നിവരുൾപ്പെടെ പ്രമുഖർ മോദിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഷെഖാവത്ത് പരാമർശിച്ച പുസ്തകം. സുധ മൂർത്തി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക്, ഷട്ടിൽ താരം പി വി സിന്ധു എന്നിവരും എഴുതിയിട്ടുണ്ട്. എഴുത്തുകാരി സുധാ മൂർത്തി, സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയ, സദ്ഗുരു എന്നിവരും എഴുതിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam