
നാഗ്പൂർ: സർവകലാശാലകൾ ഫാക്ടറികളെപോലെ പ്രവർത്തിക്കരുതെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. സർവകലാശാലകൾ എന്നാൽ ഇഷ്ടിക, കുമ്മായം എന്നിവകൊണ്ട് നിർമ്മിച്ച കെട്ടിടം മാത്രമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജാമിയ മിലിയ , ജവഹർലാൽ നെഹ്റു സർവകലാശാല, അലിഗഡ് മുസ്ലിം സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന.
Read More: സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡേ സത്യപ്രതിജ്ഞ ചെയ്തു
നാഗ്പൂർ സർവകലാശാലയിലെ സമ്മേളനചടങ്ങിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാല എന്ന ആശയം പ്രതിഫലിക്കുന്നത് ഒരു സമൂഹം എന്ത് നേടുന്നു എന്നതിനെ ആശ്രയിച്ചാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam