ഉത്തരാഖണ്ഡ് ബിജെപി നേതാക്കൾക്കെതിരെ ബെംഗളൂരുവിൽ ‘സീറോ എഫ്‌ഐആർ’; ഹൽദ്വാനി ശുദ്ധീകരണ വിവാദത്തിൽ നടപടി

Published : Sep 05, 2026, 10:03 AM IST
kharge rally venue purification row

Synopsis

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഉത്തരാഖണ്ഡിലെ പൊതുസമ്മേളന വേദിയിൽ 'ശുദ്ധീകരണ ക്രിയ' നടത്തിയ ബിജെപി പ്രവർത്തകർക്കെതിരെ ബെംഗളൂരു പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട ഖാർഗെയോടുള്ള ജാതീയ അപമാനമാണിതെന്ന് പരാതിയിൽ പറയുന്നു. തുടർനടപടികൾക്കായി കേസ് ഉത്തരാഖണ്ഡ് പൊലീസിന് കൈമാറും.

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ 'ശുദ്ധീകരണ ക്രിയകൾ' നടത്തിയ സംഭവത്തിൽ ഉത്തരാഖണ്ഡ് ബിജെപി പ്രവർത്തകർക്കെതിരെ ബെംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു വിധാനസൗധ പൊലീസാണ് സംഭവത്തിൽ 'സീറോ എഫ്‌ഐആർ' രജിസ്റ്റർ ചെയ്തത്. ആദിവാസി കോൺഗ്രസ് മുൻ ദേശീയ ഉപാധ്യക്ഷൻ ടി ആർ രാമപ്പ ഓഗസ്റ്റ് 31-ന് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.

കൃത്യമായ നിയമോപദേശം തേടിയ ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ബെംഗളൂരു സിറ്റി പൊലീസ് തീരുമാനിച്ചത്. ദളിത് വിഭാഗത്തിൽപ്പെട്ട ഖർഗെ പങ്കെടുത്തതുകൊണ്ട് വേദി അശുദ്ധമായി എന്ന തരത്തിലുള്ള പ്രചാരണവും ശുദ്ധീകരണ ചടങ്ങുകളും അദ്ദേഹത്തിന് നേരെ നടന്ന ജാതീയ അപമാനമാണെന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാണിക്കുന്നു.

ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര ഭട്ടിനെതിരെയും കേസിൽ പരാമർശമുണ്ട്. ഹൽദ്വാനിയിൽ നടന്ന ശുദ്ധീകരണ നടപടിയെ മഹേന്ദ്ര ഭട്ട് മാധ്യമങ്ങളിലൂടെ പരസ്യമായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. പൗരാവകാശ സംരക്ഷണ നിയമം, പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 196(1)(ബി) എന്നിവ പ്രകാരമാണ് കേസ്.

എന്തുകൊണ്ട് സീറോ എഫ്‌ഐആർ?

സംഭവം നടന്നത് ഉത്തരാഖണ്ഡിലാണെങ്കിലും, കുറ്റകൃത്യത്തിന്‍റെ ഗുരുതരാവസ്ഥ കണക്കിലെടുത്തും അധികാരപരിധി കേസ് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമാകാതിരിക്കാനുമാണ് ബെംഗളൂരു പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തുടർനടപടികൾക്കായി ഈ കേസ് ഉത്തരാഖണ്ഡിലെ ഹൽദ്വാനി പൊലീസിന് കൈമാറും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിമാനത്താവളത്തിൽ തന്നെ ബീച്ചിന്റെ അനുഭവം, ഇതാണ് 7.8 ശതമാനം വളർച്ച'; ദില്ലി വിമാനത്താവളത്തിലെ വെള്ളക്കെട്ടിൽ കേന്ദ്രസർക്കാരിന് പരിഹാസം
ഫുക്കറ്റ്-ദില്ലി എയര്‍ ഇന്ത്യ വിമാനാപകടം; ലഹരി ഉപയോഗം തെളിഞ്ഞതിന് പിന്നാലെ പൈലറ്റിനെ പിരിച്ചുവിട്ടു