കടൽതീരത്തേക്ക് കയറി വന്നത് 3000 താഴ്ചയിൽ കഴിയുന്ന ദുരന്ത മത്സ്യം, 30 അടി വരെ നീളം വെക്കുന്ന അപൂർവ്വ മത്സ്യം ദുരന്ത സൂചനയെന്ന് ഐതിഹ്യം

Published : Mar 10, 2026, 07:24 PM IST
Two long, ribbon-like Oarfish (Doomsday Fish) found struggling in shallow water at Cabo San Lucas beach

Synopsis

 'ഡൂംസ്‌ഡേ ഫിഷ്' എന്നറിയപ്പെടുന്ന രണ്ട് ഓർഫിഷുകളെ കണ്ടെത്തി. ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളുടെ മുന്നോടിയായാണ് ഇവ പ്രത്യക്ഷപ്പെടുന്നതെന്ന ഐതിഹ്യങ്ങൾ നിലവിലുണ്ടെങ്കിലും ശാസ്ത്രീയമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ കാബോ സാൻ ലൂക്കാസ് ബീച്ചിൽ രണ്ട് ഓർഫിഷുകളെ കണ്ടെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ആഴക്കടലിൽ മാത്രം കണ്ടുവരുന്ന ഇവയെ 'ഡൂംസ്‌ഡേ ഫിഷ്' അഥവാ ലോകാവസാനത്തിന്റെ ദുരന്ത മത്സ്യം എന്നിങ്ങനെയാണ് പലരും വിശേഷിപ്പിക്കുന്നത്. കടൽതീരത്ത് തിളങ്ങുന്ന എന്തോ ഒന്ന് കണ്ട രണ്ട് സഹോദരിമാരാണ് ഈ വിചിത്ര മത്സ്യങ്ങളെ ആദ്യം ശ്രദ്ധിച്ചത്.

മോണിക്ക പിറ്റിംഗറും സഹോദരിയും ചേർന്ന് ബീച്ചിൽ നടക്കുമ്പോഴാണ് കരയോട് ചേർന്ന് വെള്ളത്തിൽ തിളങ്ങുന്ന രീതിയിലുള്ള ഈ മത്സ്യങ്ങളെ കണ്ടത്. 3000 അടി താഴ്ചയിൽ കഴിയുന്ന ഇവയെ ആഴം കുറഞ്ഞ ഭാഗത്ത് കണ്ടത് അത്ഭുതപ്പെടുത്തിയെന്ന് മോണിക്ക പറഞ്ഞു. മീനുകളുടെ വേദന കണ്ട് സഹിക്കാനാകാതെ മോണിക്കയുടെ സഹോദരി അവയെ തിരികെ കടലിലേക്ക് വിടാൻ ശ്രമിച്ചു. അങ്ങനെ തള്ളി ഒരെണ്ണത്തെ തിരികെ വിടുമ്പോഴാണ് തൊട്ടപ്പുറത്തായി ഒരു മത്സം കീടി കരയിലേക്ക് അടിഞ്ഞത്. ചുറ്റും നിന്നവരെല്ലാ ഇവ എന്താണെന്ന് തിരിച്ചറിയാത്തതിനാൽ അടുക്കാൻ മടിക്കുകയായിരുന്നു. ആ മത്സ്യത്തെയും ഇരുവരും ചേര്‍ന്ന് കടലിലേക്ക് തള്ളിവിട്ടു.

ജാപ്പനീസ് ഐതിഹ്യ പ്രകാരം ഭൂകമ്പങ്ങൾക്കും സുനാമികൾക്കും മുൻപ് ഇത്തരം ആഴക്കടൽ ജീവികൾ ഉപരിതലത്തിലേക്ക് വരാറുണ്ട്. ഭൂമിക്കടിയിലെ കമ്പനങ്ങൾ തിരിച്ചറിയാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇത്തരം മത്സ്യങ്ങൾ കരക്കടിയുന്നതും പ്രകൃതിദുരന്തങ്ങളും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നതിന് വ്യക്തമായ തെളിവുകളില്ല. എങ്കിലും, അതീവ സെൻസിറ്റീവ് ആയ ഈ ജീവികൾ കടലിനടിയിലെ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹിറ്റ്‌ലറിന്റെ ആരാധകന്‍, ഫുള്‍ടൈം സണ്‍ഗ്ലാസ്, സോഷ്യല്‍ മീഡിയാ താരം; നേപ്പാളിലെ പുതിയ പ്രധാനമന്ത്രി!
ഫോട്ടോയില്ല, വീഡിയോയില്ല, ശബ്ദവുമില്ല! മുജ്തബ ഖമനെയിയെയും ലക്ഷ്യമിട്ടു? ഇറാൻ വീണ്ടും മുൾമുനയിൽ!