
കണ്ണൂർ: കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി. പ്രതികളായ 9 ബിജെപി പ്രവർത്തകരെയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിടുകയായിരുന്നു. കണ്ണൂരിലെ സിപിഎം പ്രവർത്തകനായിരുന്ന ഒണിയൻ പ്രേമൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. 2015 ഫെബ്രുവരി 25ന് ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. രണ്ടു കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ പ്രേമൻ ആശുപത്രിയിൽ വെച്ച് പിറ്റേന്നാണ് മരിക്കുന്നത്. കേസിൽ 10 ബിജെപി പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾ ആരും തന്നെ കൊലപാതകവുമായി നേരിട്ടു ബന്ധപ്പെട്ടതായി പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ലെന്ന് കണ്ടാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസിലെ രണ്ടാംപ്രതി ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ കൊലപാതകത്തിൽ കൊല്ലപ്പെട്ടിരുന്നു. സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിൻ, വിനീഷ്, രജീഷ്, നിഖിൽ, രഞ്ജയ് രമേശ്, രഞ്ജിത്ത് സിവി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam