
കാസർകോട്: കാസർകോട് ഇ കെ നായനാർ ആശുപത്രിയിലുണ്ടായ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട് നിന്നും അടിയന്തരമായി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്. അഞ്ച് ഓക്സിജൻ സിലിണ്ടർ കാഞ്ഞങ്ങാട് നിന്ന് ഉടൻ എത്തിച്ചതുകൊണ്ട് ഇ.കെ നായനാർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള 3 രോഗികളുടെ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടൊപ്പം കണ്ണൂരിൽ നിന്നും 15 സിലിണ്ടറുകളും എത്തിച്ചു.
കാസർകോട് ഇ കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി തുടരുന്നു; രണ്ട് മണിക്കൂറിൽ നിലവിലെ സിലിണ്ടറുകൾ
ഉച്ചയോടെയാണ് കാസർകോട്ടെ കിംസ് സൺറൈസ് ആശുപത്രിയിലും ഇകെ നായനാർ സഹകരണ ആശുപത്രിയിലും ഓക്സിജൻ സിലിണ്ടറുകൾ തീർന്ന് വലിയ പ്രതിസന്ധിയുണ്ടായത്. കണ്ണൂരിലെ സ്വകാര്യ ഓക്സിജൻ പ്ലാന്റിൽ നിന്നും രാവിലെ നൽകേണ്ട സിലിണ്ടറുകൾ കിട്ടാതായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഗുരുതരാവസ്ഥയിലുള്ള 3 രോഗികളടക്കം ഓക്സിജൻ ആവശ്യമുള്ള 12 രോഗികളുണ്ടായിരുന്ന ഇ.കെനായനാർ ആശുപത്രിയിൽ കാര്യങ്ങൾ കൈവിട്ട നിലയിലായിരുന്നു. കിംസ് ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന എട്ട് കൊവിഡ് രോഗികളിൽ അഞ്ച് പേരെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam