ഒരാൾ പണം പിരിച്ചത് 42 പേരിൽ നിന്ന്, മറ്റൊരാൾ 36 പേരിൽ നിന്നും; കിട്ടിയ തുകയൊന്നും ക്ഷേമനിധി ബോർഡിലെത്തിയില്ല; കേസെടുത്ത് പൊലീസ്

Published : Jun 17, 2026, 06:51 PM IST
Kerala Police

Synopsis

കാഞ്ഞങ്ങാട് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ സാമ്പത്തിക തിരിമറി നടന്നതായി പരാതി. അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത അംശാദായം ബോർഡിൽ അടയ്ക്കാതെ തട്ടിയെടുത്തെന്ന കേസിൽ രണ്ട് താൽക്കാലിക ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിയിലാണ് നടപടി.

കാഞ്ഞങ്ങാട്: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലുള്ള ജില്ലാ ഓഫീസിൽ സാമ്പത്തിക തിരിമറി നടന്നതായി പരാതി. സംഭവത്തിൽ ഓഫീസിലെ രണ്ട് താൽക്കാലിക ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അജാനൂർ അടോട്ട് വീട്ടിൽ ജയൻ കെ. (49), കാഞ്ഞങ്ങാട് മൂവാരിക്കുണ്ട് ഐങ്ങോത്ത് വീട്ടിൽ ഋത്വിക് വി. (29) എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ക്ഷേമനിധി ബോർഡ് അംഗങ്ങളിൽ നിന്ന് അംശാദായം ശേഖരിക്കാൻ ചുമതലപ്പെട്ട പ്രതികൾ, തൊഴിലാളികളിൽ നിന്ന് തുക കൈപ്പറ്റിയ ശേഷം അത് ബോർഡിലേക്ക് അടയ്ക്കാതെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു എന്നാണ് കേസ്. 2024 ജനുവരി 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് ഈ ക്രമക്കേട് നടന്നത്. ഒന്നാം പ്രതിയായ ജയൻ കെ. 42 അംഗങ്ങളിൽ നിന്നായി 10,332 രൂപ വാങ്ങി വഞ്ചന നടത്തിയെന്നും രണ്ടാം പ്രതിയായ ഋത്വിക് വി. 36 അംഗങ്ങളിൽ നിന്നായി 8,856 രൂപ വാങ്ങി ബോർഡിലേക്ക് അടയ്ക്കാതെ തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.

തൊഴിലാളികളെ പറ്റിച്ച് ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് കാണിച്ച് ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ വിപിൻ കെ.ആർ. നൽകിയ പരാതിയിലാണ് പോലീസ് നടപടി. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകളായ 316(4) (വിശ്വാസവഞ്ചന), 318(4) (വഞ്ചന) എന്നിവ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഹൊസ്ദുർഗ് എസ്ഐ പ്രേമൻ സി.വിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. പ്രതികൾ കൂടുതൽ അംഗങ്ങളിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിഎം ശ്രീ: `പദ്ധതി റദ്ദാക്കാത്തത് എന്തെന്നതിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി'; ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്ന് ജിഫ്രി മുത്തുകോയ തങ്ങൾ
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഇന്ന് 105 പേർക്ക് രോഗബാധ, പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് ആരോഗ്യവകുപ്പ്