കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികൾക്കായുള്ള പുനർഗേഹം പദ്ധതിയുടെ സഹായധനം 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നല്‍കി. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണിത്. വീടും സ്ഥലവും വാങ്ങുന്നതിനും പുതിയ വീട് നിര്‍മ്മിക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലയിലുണ്ടായ വലിയ വര്‍ദ്ധനവും മറ്റ് അനുബന്ധ ചെലവുകളും കാരണം അന്ന് അനുവദിച്ച 10 ലക്ഷം രൂപ പര്യാപ്തമല്ല. തുകയുടെ അപര്യാപ്തത മൂലം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ പൂര്‍ണ്ണ പ്രയോജനം ലഭിക്കണമെങ്കില്‍, നിലവിലുള്ള 10 ലക്ഷം രൂപ എന്നത് ഇരട്ടിയാക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൂടാതെ, അനുവദിച്ച തുകയുടെ അപര്യാപ്തത കാരണം വീടുപണി പൂര്‍ത്തിയാക്കാനാവാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്കായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് തുറമുഖ വകുപ്പ് മന്ത്രിക്കും കെ സി വേണുഗോപാല്‍ കത്ത് നൽകി.