
ദില്ലി: ദില്ലിയിലെ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് കൃത്യമായി മറുപടി നൽകാതെ കേരള ഹൗസ് അധികൃതരുടെ ഒളിച്ചുകളി. നിയമനത്തിലൂടെയുണ്ടായ നേട്ടങ്ങൾ വിവരാവകാശ നിയമപ്രകാരം അറിയിക്കാനാകില്ലെന്നാണ് മറുപടി നൽകിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വിവരങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് പരാതിപ്പെട്ടു. ഇത്തരം തസ്തികകൾ കേവലം രാഷ്ട്രീയ പുനരധിവാസം മാത്രമാണെന്ന് വ്യക്തമായെന്നും യൂത്ത് കോൺഗ്രസ് വിമർശിച്ചു. യൂത്ത് കോൺഗ്രസ് മുൻ ദേശീയ കോഡിനേറ്റർ വിനീത് തോമസാണ് വിവരാവകാശ അപേക്ഷ നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam