
തിരുവനന്തപുരം: ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്ത്. ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബൽറാം കുമാർ ഉപാധ്യായയെ തിരികെ നിയമിച്ചു. എക്സൈസ് കമ്മീഷണറായുള്ള എം.ആർ അജിത് കുമാറിൻ്റെ സ്ഥലം മാറ്റവും റദ്ദാക്കി. ബറ്റാലിയൻ എഡിജിപിയുടെ ചുമതല നൽകിയതോടെ അജിത് കുമാർ പൊലീസിൽ തന്നെ തത്കാലം തുടരും. കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവിൽ ഐജിമാർ അതൃപ്‌തി പ്രകടിപ്പിച്ചതോടെയായിരുന്നു.
അതേസമയം എംആർ അജിത് കുമാറിനെ എക്സൈസ് തലപ്പത്ത് എത്തിച്ചതിൽ വകുപ്പ് മന്ത്രിയായ എംബി രാജേഷിനും എതിർപ്പുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. അദ്ദേഹം തൻ്റെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ച് അജിത് കുമാറിനെ മാറ്റാൻ ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. ഇതിന് പുറമെ സേതുരാമനെ ജയിൽ മേധാവിയായി നിയമിച്ചതിൽ പൊലീസ് തലപ്പത്തെ പലർക്കും അതൃപ്തിയുണ്ടായിരുന്നു.
എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ തിരികെ നിയമിച്ചു. ക്രൈം ബ്രാഞ്ചിൻ്റെ അധിക ചുമതല എച്ച് വെങ്കിടേശിന് വീണ്ടും നൽകി. സൈബർ ഓപ്പറേഷൻ്റെ ചുമതലയിൽ എസ് ശ്രീജിത്തിനെ തിരികെ നിയമിച്ചു. ജയിൽ മേധാവിയായി നിയമിക്കപ്പെട്ട സേതുരാമനെ പൊലീസ് അക്കാദമിയിൽ തുടരും. കോസ്റ്റൽ സെക്യൂരിറ്റിയുടെ ചുമതല ഐജി അക്‌ബറിനും സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല ഐ.ജി പി.പ്രകാശിനും നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam