നടിയെ ആക്രമിച്ച കേസ് : 'വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം വേണം'; വിചാരണ കോടതി റിപ്പോർട്ട് ഹൈക്കോടതിയിൽ  

Published : Feb 16, 2023, 12:18 PM ISTUpdated : Feb 16, 2023, 03:46 PM IST
നടിയെ ആക്രമിച്ച കേസ് : 'വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം വേണം'; വിചാരണ കോടതി റിപ്പോർട്ട് ഹൈക്കോടതിയിൽ  

Synopsis

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു. സമയം നീട്ടി ചോദിച്ച് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെന്നും വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ പൾസർ സുനിയ്ക്കെതിരെ അതിജീവത നൽകിയ മൊഴിയും ഹാജരാക്കാൻ  വിചാരണ കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ജാമ്യ ഹർജി ഈമാസം 27 ന് കോടതി വീണ്ടും പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസ്, ദിലീപ് കുറ്റവാളിയെന്ന് ആര് തീരുമാനിച്ചു? കോടതി പറയും വരെ നിരപരാധിയെന്നേ കരുതൂ: അടൂർ

അതേ സമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ക്രോസ് വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിൽ നാളെ വിചാരണ കോടതി വിധി പറയും. വൃക്ക രോഗം ഗുരുതരമായതിനാൽ വിചാരണ വീഡിയോ കോൺഫറൻസിലൂടെയോ സ്വദേശമായ തിരുവനന്തപുരത്തേക്കോ മാറ്റണമെന്നാണ് ബാലചന്ദ്ര കുമാറിന്‍റെ ആവശ്യം. ആൾക്കൂട്ടമുള്ള ഇടത്തേക്ക് വന്നാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും ബാലചന്ദ്ര കുമാർ കോടതിയെ അറിയിച്ചു. എന്നാൽ ഈ ആവശ്യത്തെ ദിലീപിന്‍റെ അഭിഭാഷകൻ എതിർത്തു. രോഗം ഗുരുതരമല്ലെന്നും ബാലചന്ദ്രകുമാർ വിചാരണ അനാവശ്യമായി നീട്ടുകയാണെന്നുമാണ് ദിലീപിന്റെ  ആരോപണം. രോഗവിവരം വിശദീകരിച്ച് ബാലചന്ദ്ര കുമാർ മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി. 

അതിനിടെ നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപിന് രക്ഷപ്പെടുമെന്ന മിഥ്യാധാരണയെന്നും അതാണ് വിചാരണ വേഗത്തിലാക്കണമെന്ന് പറയുന്നതിന് കാരണമെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു 

കൂടുതൽ ഇവിടെ വായിക്കാം  മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും