തിരുത്തൽ നടപടി ജനങ്ങൾക്കും അണികൾക്കും ബോധ്യമാകണം, സിപിഎം വിശാല കമ്മിറ്റിയിൽ ആവശ്യം ഉന്നയിച്ച് പ്രതിനിധികൾ

Published : Sep 14, 2026, 11:57 PM IST
CPM Extended State Committee

Synopsis

സിപിഎം വിശാല സംസ്ഥാന കമ്മിറ്റിയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തുടർഭരണത്തിന് കാരണഭൂതരായവർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പിണറായി വിജയനെതിരെ പരോക്ഷ വിമർശനം ഉയർന്നു.

കോഴിക്കോട്: സിപിഎം വിശാല കമ്മിറ്റിയിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത തിരുത്തൽ വേണമെന്ന് പൊതുചർച്ചയിൽ ആവശ്യം ഉന്നയിച്ച് പ്രതിനിധികൾ. തിരുത്തൽ നടപടി ജനങ്ങൾക്കും അണികൾക്കും ബോധ്യമാകണം. സംസ്ഥാന സെക്രട്ടേറിയറ്റിന് കൂട്ടുത്തരവാദിത്തം ഇല്ല. നേതാക്കൾ ഒറ്റക്കൊറ്റയ്ക്ക് തീരുമാനം എടുക്കുന്നു. പ്രശ്നങ്ങൾ വരുമ്പോൾ നേതാക്കൾ ഒറ്റക്കെട്ടായി നേരിടുന്നില്ല. യോജിച്ച നിലപാട് പറയാൻ പോലും കഴിയുന്നില്ലെന്നും പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സമിതി ചേരുന്നുണ്ട്. തുടര്‍ന്ന് 10.30ന് വിശാല സംസ്ഥാന സമിതി വീണ്ടും യോഗം ചേരും.

അതേസമയം, സിപിഎം വിശാല കമ്മിറ്റിയിൽ പിണറായി വിജയനെതിരെ കാസർകോട്ടെ പ്രതിനിധി കാരണഭൂതൻ പരാമർശവും നടത്തി. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു ഡോക്ടർ വി പി പി മുസ്തഫയുടെ വിമർശനം. എം വി ഗോവിന്ദനെ ലക്ഷ്യമിട്ട് തുടങ്ങിയ ചർച്ച പിണറായിക്കെതിരെയും തിരിഞ്ഞു.

കണ്ണൂരിനെ പിന്തുടർന്ന് മറ്റു ജില്ലകളും സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമർശനമാണ് നടത്തുന്നത്. എം വി ഗോവിന്ദന്റെ നേതൃത്വശേഷിയെ കണ്ണൂർ കമ്മിറ്റിയാണ് ശക്തമായി വിമർശിച്ചത്. ഇന്നലെ ചർച്ചയിൽ പങ്കെടുത്ത കാസർകോട്ടെ ഡോക്ടർ വിപിപി മുസ്തഫ പിണറായിയെ കടന്നാക്രമിച്ചു. തുടർ ഭരണത്തിന് കാരണഭൂതരായർ തുടർ തോൽവികളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു വിപിപി മുസ്തഫ പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ല. 2021ന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ പര്യാപ്തമല്ലെന്നും അദ്ദേഹം വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് കാഴ്ചപരിമിതർക്കുള്ള സ്കൂളിൽ അടിപിടി; എച്ച്എം ഇൻ ചാർജിനെ മർദിച്ച് മുൻ എച്ച് എം, പരിക്കേറ്റ വിനോദ് ചികിത്സയിൽ
കോഴിക്കോട്ടുകാരുടെ ശ്രദ്ധയ്ക്ക്; നാളെ ഗതാഗത നിയന്ത്രണം, കാരണം സിപിഎമ്മിന്‍റെ ബഹുജന റാലി