സ്കൂൾ സമയം: എൽപി, യുപി, ഹൈസ്കൂൾ അക്കാദമിക് കലണ്ടർ; പൂർണമായി വിശദീകരിച്ച് മന്ത്രി വി ശിവൻകുട്ടി

Published : Jul 25, 2025, 08:54 PM IST
school assembly

Synopsis

നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ സർക്കാർ തീരുമാനിച്ചു. അടുത്ത അക്കാദമിക വർഷം പരാതികൾ ഉണ്ടെങ്കിൽ പരിഗണിക്കും. 2025-26 വർഷത്തെ അക്കാദമിക് കലണ്ടർ പ്രകാരം ക്ലാസുകൾക്കനുസരിച്ച് പ്രവൃത്തി ദിനങ്ങൾ വ്യത്യാസപ്പെടും.

തിരുവനന്തപുരം: നിലവിലെ സ്‌കൂൾ സമയക്രമം തുടരാൻ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. അടുത്ത അക്കാദമിക വർഷം ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അന്നത്തെ സാഹചര്യം പരിഗണിച്ച് അക്കാര്യം ചർച്ച ചെയ്യാൻ സന്നദ്ധമാണ്. നിലവിൽ സർക്കാരിന്‍റെ തീരുമാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

2025 മെയ്  31ലെ സർക്കാർ ഉത്തരവ് പ്രകാരം ഒന്ന് മുതൽ നാലാം ക്ലാസ് വരെ 198 പ്രവൃത്തി ദിനങ്ങൾ ഉണ്ടായിരിക്കും. ക്ലാസ്  അഞ്ച്  മുതൽ ഏഴ് വരെ  200 പ്രവർത്തിദിനങ്ങൾ, ക്ലാസ് എട്ട് മുതൽ  10  വരെ 204 പ്രവർത്തിദിനങ്ങൾ  എന്നിങ്ങനെയാണ് 2025-26 വർഷത്തെ അക്കാദമിക് കലണ്ടർ തയ്യാറായത്. എൽപി വിഭാഗം സ്‌കൂളുകൾക്ക്  അധിക പ്രവർത്തിദിനം ഇല്ലാതെയും യുപി വിഭാഗം സ്‌കൂളുകൾക്ക് ആഴ്ചയിൽ ആറു പ്രവർത്തിദിനം വരാത്ത രീതിയിൽ രണ്ട്  ശനിയാഴ്ചകൾ ഉൾപ്പെടുത്തിക്കൊണ്ടും ഹൈസ്‌കൂൾ വിഭാഗം സ്‌കൂളുകൾക്ക് ആറ് ശനിയാഴ്ചകൾ ഉൾപ്പെടുത്തികൊണ്ടുമാണ് കലണ്ടർ  തയ്യാറാക്കിയിട്ടുള്ളത്. 

ഹൈസ്‌കൂൾ വിഭാഗത്തിന് 1,100  ബോധന മണിക്കൂർ തികയ്ക്കുന്നതിന് വെള്ളിയാഴ്ച  ഒഴികെയുള്ള 166 പ്രവർത്തി ദിനങ്ങളിൽ എല്ലാ  ദിവസവും  രാവിലെ  15  മിനിട്ടും  ഉച്ചകഴിഞ്ഞ്  15  മിനുട്ടും  അധിക  പ്രവർത്തിസമയം  ഉൾപ്പെടുത്തി പീരീഡ്  ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 9.45  മുതൽ  ഉച്ചയ്ക്ക്  ശേഷം  4.15  വരെയാണ്  ഹൈസ്‌കൂൾ  വിഭാഗം  പുതുക്കിയ  സമയക്രമം.

വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചത്  വഴി  പൊതു  വിദ്യാഭ്യാസ  മേഖലയിലെ  അക്കാദമിക് നിലവാരം ഉറപ്പ്  വരുത്തുക  മാത്രമാണ്  ചെയ്തിട്ടുള്ളത്.  220  പ്രവൃത്തി ദിനങ്ങൾ അല്ലെങ്കിൽ  1,100  ബോധന  സമയം  എന്ന്  ആക്കിയത്  നിലവിലെ  കെ ഇ ആർ  ചട്ടത്തിലെ  വ്യവസ്ഥകൾ പ്രകാരമാണ്.  ഈ  അവസരത്തിൽ  ഇന്ത്യയിലെ  മറ്റ്  സംസ്ഥാനങ്ങളിലെ  സ്‌കൂൾ  കലണ്ടറുകളുമായും  താരതമ്യം  നടത്തിയാൽ  കാര്യങ്ങളിൽ  കൂടുതൽ  വ്യക്തത  വരും.  ഗുജറാത്തിൽ  243 പ്രവൃത്തി  ദിനങ്ങളും,  ഉത്തർപ്രദേശിൽ 233,  കർണാടക 244,  ആന്ധ്രാപ്രദേശിൽ  233,  ഡൽഹിയിൽ  220  എന്നീ  പ്രകാരവും  പ്രവൃത്തി  ദിനങ്ങളാണുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും