നെടുങ്കണ്ടത്ത് മദ്യം നൽകിയ ശേഷം ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

Published : Jan 01, 2024, 06:47 AM IST
നെടുങ്കണ്ടത്ത് മദ്യം നൽകിയ ശേഷം ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു

Synopsis

മൂന്ന് ദിവസം നീണ്ട ചികിത്സക്കൊടുവിലാണ് 17കാരി അപകടനില തരണം ചെയ്തത്. അടുത്തയാഴ്ച പകുതിയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത്, മദ്യം നൽകി ആൺസുഹൃത്ത് പീഡിപ്പിച്ച 17കാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പെണ്‍കുട്ടി ചികിത്സയിൽ തുടരുകയാണ്. പ്രതി ആഷിഖിനെ കസ്റ്റഡിയിൽ കിട്ടാൻ ചൊവ്വാഴ്ച അപേക്ഷ നൽകും. അബോധാവസ്ഥയിലായിരുന്ന പെൺകുട്ടിയെ വ്യാഴാഴ്ച രാത്രിയാണ് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്ന് ദിവസം നീണ്ട ചികിത്സക്കൊടുവിലാണ് 17കാരി അപകടനില തരണം ചെയ്തത്. അടുത്തയാഴ്ച പകുതിയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. പെൺകുട്ടിയുടെ ആൺസുഹൃത്ത് നെടുങ്കണ്ടം കോമ്പയാർ സ്വദേശി ആഷിഖ് ഉൾപ്പെടെ 3 പേരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ഒരാൾ റിമാൻഡിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആഷിഖും സുഹൃത്തുക്കളും ചേർന്ന് കോന്പയാറിലെ കുന്നിൻമുകളിലിരുന്ന് മദ്യപിക്കാൻ തുടങ്ങി. ഇതിനിടെ പെൺകുട്ടിയെ അങ്ങോട്ടേക്ക് വിളിച്ചുവരുത്തി.

നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. സുഹൃത്തുക്കൾ പോയതിന് പിന്നാലെയാണ് പെൺകുട്ടിയെ ആഷിഖ് ബലാത്സംഗം ചെയ്തത്. അബോധാവസ്ഥയിലായ കുട്ടിയെ ആഷിഖ് തന്നെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായ കാര്യം വീട്ടുകാർ അറിയുന്നത്. പരാതി വന്ന അന്ന് തന്നെ പ്രതികളെ പിടികൂടാൻ പൊലീസിനായിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; ആണ്‍സുഹൃത്ത് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും