ഒഡീഷയിൽ പോയി മുണ്ടക്കയത്ത് തിരിച്ച് വരുന്ന 'അഘോരി'; സൈബർ സെല്ലിന് കിട്ടിയത് നിർണായകമായ വിവരം, പിടിച്ചത് കഞ്ചാവ്

Published : Jul 08, 2025, 04:22 AM IST
excise arrest

Synopsis

മുണ്ടക്കയം, ആലുവ, പാലക്കാട് എന്നിവിടങ്ങളിൽ എക്സൈസ് പരിശോധനയിൽ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. മുണ്ടക്കയത്ത് 1.4 കിലോഗ്രാം കഞ്ചാവുമായി ഹരികൃഷ്ണനെയും ആലുവയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി സുകേഷിനെയും  പിടികൂടി.

കോട്ടയം: മുണ്ടക്കയത്ത് എക്സൈസ് പരിശോധനയിൽ 1.4 കിലോഗ്രാം കഞ്ചാവുമായി ഹരികൃഷ്ണൻ എന്നയാളെ പിടികൂടി. ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് സംസ്ഥാനത്ത് എത്തിച്ച് മുണ്ടക്കയത്തും സമീപ പ്രദേശങ്ങളിലും മൊത്തമായും ചില്ലറയായും വിൽപ്പന നടത്തി വന്നിരുന്ന ഇയാൾ അഘോരി എന്നാണ് അറിയപ്പെട്ടിരുന്നത്. എക്‌സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കാഞ്ഞിരപ്പള്ളി എക്‌സൈസ് ഇൻസ്‌പെക്ടർ സുധി കെ സത്യപാലന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

പ്രിവന്‍റീവ് ഓഫീസർമാരായ അരുൺകുമാർ ഇ സി, സുരേഷ് കുമാർ കെ എൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു പി എ, വിശാഖ് കെ വി, സനൽ മോഹൻദാസ്, അമൽ പി എം, ആനന്ദ് ബാബു, രതീഷ് ടി എസ്, നിയാസ് സി ജെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ മീര എം നായർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു. അതേസമയം, ആലുവയിൽ 1.2 കിലോഗ്രാം കഞ്ചാവുമായി മുപ്പത്തടം സ്വദേശി സുകേഷ് അറസ്റ്റിലായി. ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ കെ എസ് പ്രമോദിന്‍റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ എ ബി സജീവ് കുമാർ, പി കെ ഗോപി, പ്രിവന്‍റീവ് ഓഫീസർമാരായ അരുൺ കുമാർ എം എം, പ്രശാന്ത് കെ എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് കുമാർ സി റ്റി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

പാലക്കാട് പാമ്പാംപള്ളം ടോള്‍ പ്ലാസക്ക് സമീപം നടന്ന വാഹന പരിശോധനയിൽ സ്വകാര്യ ബസിൽ കടത്തിക്കൊണ്ട് വന്ന നാല് കിലോഗ്രാം കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. ആന്ധ്രപ്രദേശ് സ്വദേശി പൂർണ്ണ ചന്ദ്ര (30), ഉത്തർപ്രദേശ് സ്വദേശി രാഹുൽ ശർമ (29) എന്നിവരാണ് പിടിയിലായത്. പാലക്കാട്‌ എക്സൈസ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ ടാസ്ക് ഫോഴ്‌സിലെ ഒറ്റപ്പാലം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വിപിൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ പ്രമോദ്, മാസിലാ മണി ടാസ്ക് ഫോഴ്‌സിലെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) പ്രേംകുമാർ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്