തൃക്കരിപ്പൂരിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിൻ ബോഗികൾ വേർപെട്ടു

Published : Mar 05, 2023, 04:20 PM ISTUpdated : Mar 05, 2023, 10:59 PM IST
തൃക്കരിപ്പൂരിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിൻ ബോഗികൾ വേർപെട്ടു

Synopsis

ട്രെയിൻ പിറകോട്ടെടുത്ത് ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്തത്

കാസർകോട്: തൃക്കരിപ്പൂര്‍ ചന്തേരയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ട്രെയിൻ ബോഗികള്‍ വേര്‍പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം ഉണ്ടായത്. മംഗലാപുരം ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് വണ്ടിയുടെ ബോഗികളാണ് വേര്‍പ്പെട്ടത്. വണ്ടി ചന്തേര റെയില്‍വേ സ്റ്റേഷന് സമീപം എത്തിയപ്പോള്‍ ഏഴാമത്തെ ബോഗിയില്‍ നിന്നുള്ള ബന്ധം വേര്‍പെടുകയായിരുന്നു. ട്രെയിൻ പിറകോട്ടെടുത്ത് ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ബോഗികള്‍ കൂട്ടിച്ചേര്‍ത്തത്.

അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയ ഭാര്യ നിലവിളിച്ചോടി, കൂളായി ഒരു വമ്പൻ രാജവെമ്പാല; മാനന്തവാടിയിൽ ശേഷം സംഭവിച്ചത്

അപകട കെണിയായി തകഴി റെയിൽവേ ക്രോസിംഗ്

അതേസമയം തകഴിയിൽ നിന്നുള്ള മറ്റൊരു വാർത്ത് സ്ഥലത്ത് അപകട കെണിയായി റെയിൽവേ ക്രോസിംഗ് മാറുകയാണ് എന്നതാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവേ ക്രോസിംഗിലെ കോൺക്രീറ്റ് കേഡറിന്റെ കമ്പികളാണ് കോൺക്രീറ്റിന് പുറത്തായി അപകടകരമായ രീതിയിൽ പൊങ്ങി നിൽക്കുന്നത്. ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലത്ത് ഉയർന്ന് നിൽക്കുന്ന കമ്പിയിൽ ടയർ ഉടക്കി പൊട്ടാൻ സാധ്യത ഏറെയാണ്. റോഡിന്റെ മധ്യത്തിൽ നിരവധി ഭാഗങ്ങളിലായി കേഡറിൽ നിന്ന് കമ്പികൾ പുറത്തായി നിൽപ്പുണ്ട്. ഹെവി ലോഡുമായി പോകുന്ന അന്തർ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ടോറസോ, ടിപ്പർ ലോറികളോ ക്രോസിംഗിൽ വെച്ച് പഞ്ചറായാൽ സംസ്ഥാന പാതയിലെ വാഹന ഗതാഗതവും ട്രയിൻ ഗതാഗതവും ഒരുപോലെ നിലയ്ക്കും. കഴിഞ്ഞ ദിവസം റെയിൽവേ പാളത്തിന്റെ അറ്റകുറ്റ പണിക്കായി നാല് ദിവസത്തോളം സംസ്ഥാന പാതയിലെ ഗതാഗതം ഭാഗികമായി നിർത്തി വെച്ചിരുന്നു. ക്രോസിംഗ് റോഡിൽ കേഡറിന്റെ പുറത്തായി നിൽക്കുന്ന കമ്പി മാറ്റി അറ്റകുറ്റപണി ചെയ്യാൻ അധിക്യതർ തയ്യാറായില്ല. കമ്പി തെളിഞ്ഞ് നിൽക്കുന്നത് കൂടാതെ പാളത്തിന്റെ ഇരുവശങ്ങളിലേയും റോഡ് കുഴിയായി കിടക്കുകയാണ്. ഇരുഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ കടന്നുപോകുമ്പോൾ ക്രോസിംഗ് റോഡിലെ ഗട്ടറിലൂടെ സാഹസികമായാണ് കടന്നുപോകുന്നത്. അപകടം പതിയിരിക്കുന്ന ക്രോസിംങ് റോഡിലെ കമ്പി തെളിഞ്ഞു നിൽക്കുന്ന കോൺക്രീറ്റ് കേഡർ മാറ്റി പുതിയത് സ്ഥാപിച്ചില്ലങ്കിൽ വൻ ദുരന്തത്തിന് സാധ്യതയുണ്ടെന്ന് യാത്രക്കാർ പറയുന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം