കമ്പളക്കാട് ജുമാ മസ്ജിദിലെ സിസിടിവി; രാവിലെ പത്ത് മണിയോടെ മസ്ജിദിനുള്ളിൽ കറങ്ങി നടക്കുന്ന യുവാവ്, ഉസ്താദിന്‍റെ പണവുമായി മുങ്ങി

Published : Feb 04, 2026, 01:51 PM IST
wayanad theft

Synopsis

കമ്പളക്കാട് ജുമാ മസ്ജിദിൽ ഉസ്താദിന്റെ പണം മോഷ്ടിച്ചയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിന് പിന്നാലെ പനമരത്തെ വിദേശ മദ്യശാലയിലും മോഷണശ്രമം നടന്നു. രണ്ട് സംഭവങ്ങളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കല്‍പ്പറ്റ: കമ്പളക്കാട് ജുമാഅ മസ്ജിദില്‍ മോഷണം നടത്തുന്നതിനായി കയറിയ ആളുടെ ചിത്രം സിസിടിവിയില്‍ കുടുങ്ങി. കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ പത്ത് മണിയോടെയായിരുന്നു മോഷണം. കമ്പളക്കാട് പൊലീസ് സ്‌റ്റേഷന് 300 മീറ്റര്‍ മാത്രം ദൂരത്തില്‍ കെഎസ്ഇബി കുന്നിലെ മസ്ജിദിലാണ് കൂളായി എത്തി മോഷണം നടത്തി കള്ളന്‍ മുങ്ങിയത്. സംഭവത്തില്‍ മസ്ജിദിലെ ഉസ്താദിന്‍റെ പണം നഷ്ടപ്പെട്ടതായി പള്ളി അധികാരികള്‍ പറഞ്ഞു. മോഷ്ടാവ് പള്ളിയിലേക്ക് എത്തുന്നത് മുതല്‍ മുതല്‍ മോഷണം നടത്തി മടങ്ങുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ ഉണ്ട്.

മസ്ജിദിനുള്ളിൽ കറങ്ങി നടക്കുന്ന യുവാവ് ഇവിടെയുള്ള മേശയും മറ്റും പരതുന്നത് കാണാം. മദ്രസയില്‍ ക്ലാസ് എടുക്കാന്‍ പോയ ഉസ്താദ് മടങ്ങിയെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് പരിശോധിക്കുകയാണ്. ഈ ദൃശ്യങ്ങളില്‍ മോഷ്ടാവ് മുഖംമൂടി ധരിക്കാതെയാണ് എത്തിയതെന്ന് കാണാം. പനമരത്തെ വിദേശ മദ്യശാലയില്‍ ഞായറാഴ്ചയാണ് മോഷണശ്രമം നടന്നത്.

മദ്യശാലയുടെ പുറകുവശത്തെ ജനറേറ്റര്‍ റൂമിന്‍റെ വെന്‍റിലേറ്റര്‍ ഇളക്കിമാറ്റി മോഷ്ടാവ് അകത്തു കയറിയെങ്കിലും മദ്യക്കുപ്പികളോ പണമോ അപഹരിക്കപ്പെട്ടിട്ടില്ല. കെട്ടിടത്തിന് പുറകിലെ ജനാലകള്‍ രണ്ടിടങ്ങളിലായി തകര്‍ക്കുകയും ജനാല ഇളക്കിമാറ്റാനായി ചുമര് കുത്തിത്തുരക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന് പുറകിലെ ഷട്ടര്‍ ഇളക്കി മാറ്റിയ അവസ്ഥയിലാണ്. ജനാലയുടെ സമീപത്തായി പൊട്ടിക്കാത്ത ഒരു ട്വിന്‍ ബിയര്‍ കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ഞായറാഴ്ച അവധി ആയതിനാല്‍ ശനിയാഴ്ച രാത്രിയില്‍ മദ്യശാല അടച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഔട്ട്‌ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് സ്ഥാപനത്തില്‍ മോഷണം നടന്നത് കണ്ടത്. തുടര്‍ന്ന് പനമരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയുന്നവര്‍ പനമരം പൊലീസില്‍ വിവരമറിയിക്കുക. ഫോണ്‍ : 9497980836, 04935 222200.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രാഫിക് നിയമം തെറ്റിച്ച ലോറി ഇടിച്ചുകയറി; കളമശേരിയിൽ വൈറലായ ബസ് സ്റ്റോപ്പിൻ്റെ ഗ്ലാസ് ഫ്രെയിം തകർന്നു
28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും, അവധി നൽകും; ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ തുടങ്ങി, നിർദേശങ്ങളുമായി മന്ത്രി