ക്ഷേത്രത്തിനുള്ളിൽ ഉണ്ടാക്കേണ്ട പ്രസാദങ്ങൾ തൊട്ടടുത്തെ വാടക വീട്ടിൽ; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദത്തെ ചൊല്ലി വിവാദം

Published : Oct 10, 2025, 06:33 PM IST
prasadam kottarakkara

Synopsis

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദം ക്ഷേത്രത്തിന് പുറത്തുള്ള വാടക വീട്ടിൽ നിർമ്മിക്കുന്നതായി കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രസാദം ഉണ്ടാക്കുന്നതെന്ന് ആരോപിച്ച് ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ പ്രതിഷേധിച്ചു.

കൊല്ലം: കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പ്രസാദത്തെ ചൊല്ലി വിവാദം. ക്ഷേത്രത്തിനുള്ളിൽ നിർമ്മിക്കേണ്ട കരി പ്രസാദം, ചന്ദനം, ഭസ്മം എന്നിവ സമീപത്തെ വാടക വീട്ടിൽ നിർമ്മിക്കുന്നതായി കണ്ടെത്തി. ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ വീട്ടിൽ പ്രതിഷേധിച്ചു. സ്ഥലത്ത് എത്തിയ തിരുവിതാംകൂർ ദേവസ്വം അധികൃതരെ പ്രതിഷേധക്കാർ തടഞ്ഞുവച്ചു. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്  പ്രസാദം നിർമ്മിച്ചിരുന്നതെന്നും ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഉത്തരവാദികളായ ദേവസ്വം ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തി വീട് പൂട്ടിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പെട്ടു പെട്ടു പെട്ടു'! ഇരിങ്ങാലക്കുടയിൽ കളിക്കുന്നതിനിടയിൽ രണ്ടര വയസുകാരിയുടെ തലയിൽ അലുമിനിയം കലം കുടുങ്ങി; രക്ഷകരായി അഗ്നിശമന സേന
'അപമാനഭാരം താങ്ങാനാവുന്നില്ല', ഫാമിലി ഗ്രൂപ്പിൽ സന്ദേശം പിന്നാലെ ജീവനൊടുക്കി അമ്മയും മകളും