
പാലക്കാട്: അമിതവേഗതയിൽ ദേശീയ പാതയിലൂടെ സഞ്ചരിച്ച വാഹനം കസ്റ്റഡിയിലെടുത്തതിന് നടുറോഡിൽ പൊലീസുമായി തർക്കത്തിലേർപ്പെട്ട് വിനോദയാത്രാ സംഘം. യുവതിയുടെ നേതൃത്വത്തിലാണ് പൊലീസുമായി തർക്കമുണ്ടായത്. വാളയാർ പൊലീസ് പരിധിയിൽ ഇന്നലെ വൈകിട്ടാണ് ആഡംബരക്കാർ അമിതവേഗതയിൽ സഞ്ചരിക്കുന്ന വിവരം പൊലീസിന് കിട്ടുന്നത്. വാളയാറിലും കുഴൽമന്ദത്തും തടയാൻ ശ്രമിച്ചെങ്കിലും വാഹനം നിർത്തിയില്ല. ഇതോടെ ആലത്തൂർ പൊലീസ് സ്വാതി ജംഗ്ഷനിൽ വച്ച് വാഹനം തടഞ്ഞു.
വാഹനത്തിൽ ഉണ്ടായിരുന്നവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ സ്റ്റേഷനിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചു. ഇതിനിടയിലാണ് കാറിലുണ്ടായിരുന്ന യുവതി പൊലീസുമായി തർക്കിച്ചത്. മദ്യപിച്ച് അമിതവേഗതയിൽ വാഹനം ഓടിച്ചതിന് ഡ്രൈവർ ആലുവ സ്വദേശി ആദിൽ ലിയാക്കത്തിനെതിരെ കേസെടുത്തു. ആദിലിനു പുറമേ എറണാകുളം, തൃശൂർ സ്വദേശികളായ മൂന്ന് യുവതികളും കളമശ്ശേരി സ്വദേശിയായ യുവാവുമാണ് കാറിൽ ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam