
കൽപ്പറ്റ: നിരന്തരം പുലി ശല്യം മൂലമാണ് പോൾ മാത്യൂസും കുടുംബവും പുലിയെ പിടിക്കാൻ കൂടുവെച്ചത്. കോഴികളെ കൂടിനുള്ളിലാക്കി വെച്ചെങ്കിലും ആ കൂട്ടിൽ വന്നു കയറിയത് മറ്റൊരാളായിരുന്നു. പ്രദേശത്ത് വിലസുന്ന നായക്കൂട്ടത്തിൽ നിന്നൊരാൾ. ബത്തേരി കോട്ടക്കുന്നിൽ വച്ച കൂട്ടിലാണ് നായ കുടുങ്ങിയത്. ഇരയായി വച്ച കോഴികളെ പിടിക്കാൻ നായ കൂട്ടിൽ കയറുകയായിരുന്നു. ശബ്ദം കേട്ട് എത്തിയപ്പോഴാണ് കൂട്ടിൽ നായയെ കണ്ടത്. തുടർന്ന് കോഴികളെ നായ തിന്നാതിരിക്കാൻ അടുത്തുള്ള വീട്ടുകാർ കൂട് തുറന്നു വിടുകയായിരുന്നു. കോട്ടക്കുന്ന് പോൾ മാത്യുസിന്റെ വീട്ടിൽ പലതവണ പുലി വന്ന സാഹചര്യത്തിലാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നത്. എന്നാൽ പുലിക്ക് പകരം നായയാണ് കുടുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam