'യുവാക്കളെ ആക്രമിച്ചു, ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മുന്നിൽ ഡാൻസും'; ലഹരി സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും

Published : Apr 18, 2025, 06:29 PM IST
'യുവാക്കളെ ആക്രമിച്ചു, ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മുന്നിൽ ഡാൻസും'; ലഹരി സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും

Synopsis

വാളുകൊണ്ടുള്ള വെട്ടിൽ രതീഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെട്ട് തടഞ്ഞപ്പോൾ കയ്യിലും പരിക്കേറ്റു. ആക്രമണം തടയാൻ ചെന്ന അനുജൻ രജനീഷിനെയും പ്രതികൾ മൺവെട്ടിയും കല്ലുകൊണ്ടും ആക്രമിച്ചു.

തിരുവനന്തപുരം: കാട്ടായിക്കോണത്ത് ലഹരി സംഘം യുവാക്കളെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികൾ പ്രായപൂർത്തിയാകാത്തവരെന്ന് പൊലീസ്. കഞ്ചാവ് വില്പന പൊലീസിലറിയിച്ച വൈരാഗ്യത്തിൽ കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങളെയാണ് സംഘം വെട്ടിയത്. ആക്രമണത്തിൽ പരിക്കേറ്റ രതീഷ്, രജനീഷ് എന്നിവർ ചികിത്സയിലാണ്. എട്ടോളം പേരടങ്ങുന്ന സംഘമാണ് ഇവരെ ആക്രമിച്ചത്. സംഭവത്തിൽ വധശ്രമത്തിന് പോത്തൻകോട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2:15 ഓടെ അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാൽ നൽകി തിരികെ വരികയായിരുന്ന രജനീഷിനെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ഈ സംഘം ശ്രമിച്ചിരുന്നു. എന്നാൽ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട രജനീഷ് പോത്തൻകോട് സ്റ്റേഷനിലെത്തി പരാതി നൽകി. മൂന്നര മണിയോടെ ഇവരുടെ പശു ഫാമിലെത്തിയ എട്ടംഗ സംഘം വീണ്ടും ആക്രമിക്കുകയായിരുന്നു. 

വാളുകൊണ്ടുള്ള വെട്ടിൽ രതീഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെട്ട് തടഞ്ഞപ്പോൾ കയ്യിലും പരിക്കേറ്റു. ആക്രമണം തടയാൻ ചെന്ന അനുജൻ രജനീഷിനെയും പ്രതികൾ മൺവെട്ടിയും കല്ലുകൊണ്ടും ആക്രമിച്ചു. പരിക്കേറ്റ ഇവരെ കന്യാകുളങ്ങര ആശുപത്രിയിലും മെഡിക്കൽ കോളേജിലുമാണ് പ്രവേശിപ്പിച്ചത്. എന്നാൽ സംഘം മെഡിക്കൽ കോളേജിൽ എത്തി പരിക്കേറ്റവരുടെ മുന്നിൽ വെച്ച് നൃത്തം ചെയ്തു ബഹളം ഉണ്ടാക്കിയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.  

മെഡിക്കൽ കോളേജ് പൊലീസ് പോത്തൻകോട് സ്റ്റേഷനിൽ വിവരം അറിയിച്ചതിന് പിന്നാലെയാണ് കേസെടുത്തത്. പൊലീസിന് നൽകിയ വിവരം പ്രതികൾക്ക് ചോർന്നുവെന്നും ഉയരുന്ന ആരോപണമുണ്ട്. പ്രതികൾക്കായി അന്വേഷണം നടത്തിയപ്പോഴാണ് ഇവർ 17 വയസുകാരാണെന്ന് മനസിലായതെന്നും ഒളിവിലുള്ള ഇവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.

Read More : പണിയില്ല, വരുമാനമില്ല, പക്ഷേ ലക്ഷങ്ങളുടെ വീടും കാറും; തൃശൂർകാരൻ സുനിലിന് 'പണി' വേറെ, സ്വത്തുക്കൾ കണ്ടുകെട്ടി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തൃശൂരിൽ കാറിനുള്ളില്‍ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി
എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസ്; പ്രതി അറസ്റ്റില്‍