സ്റ്റീൽ മോതിരം കൈവിരലുകളിൽ കുടുങ്ങി, വേദനയാൽ പുളഞ്ഞ കുരുന്നിന് ആശ്വാസമായി ഫയർഫോഴ്സ്

Published : Mar 26, 2026, 01:23 AM IST
 steel ring stuck

Synopsis

വിഴിഞ്ഞത്ത് അഞ്ച് വയസുകാരന്‍റെ കൈവിരലിൽ സ്റ്റീൽ മോതിരം കുടുങ്ങി നീര് വന്നതിനെ തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. വേദനകൊണ്ട് പുളഞ്ഞ കുട്ടിയുടെ വിരലിൽ നിന്നും റിംഗ് കട്ടർ ഉപയോഗിച്ച് സേനാംഗങ്ങൾ സുരക്ഷിതമായി മോതിരം മുറിച്ചുനീക്കി. മിനിറ്റുകൾക്കുള്ളിൽ നടത്തിയ രക്ഷാപ്രവർത്തനം കുട്ടിക്കും കുടുംബത്തിനും ആശ്വാസമായി.

തിരുവനന്തപുരം: കൈവിരലിൽ മോതിരം കുടുങ്ങി വേദനയാൽ പുളഞ്ഞ അഞ്ച് വയസുകാരന് ആശ്വാസമായി ഫയർഫോഴ്സ്. കുഞ്ഞിന്‍റെ ഇടതു കൈയ്യിലെ മോതിരവിരലിൽ കുടുങ്ങിയ മോതിരമാണ് സേന അംഗങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തത്. വിഴിഞ്ഞം സ്വദേശി മുഹമ്മദ്‌ അസ്ലാനിന്‍റെ വിരലുകളിലാണ് രണ്ട്ദിവസം മുമ്പ് ധരിച്ച സ്റ്റീൽ മോതിരം ഇറുകി നിര് വന്നത്. നീര് കൂടിവന്നതോടെ വിരൽ പൊട്ടിയൊലിക്കുന്ന അവസ്ഥയിലായി.

ഇതോടെ സ്കൂളിൽ വച്ച് കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചു. പിന്നാലെ വിവരം അറിഞ്ഞ് സ്കൂളിലെത്തിയ അമ്മയും ബന്ധുക്കളും ചേർന്ന് വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെ വിഴിഞ്ഞം ഫയർ സറ്റേഷനിൽ എത്തിക്കുകയായിരുന്നു. മുൻ പരിചിതരായ സേനാംഗങ്ങൾ വളരെ സുരക്ഷിതമായി റിംഗ് കട്ടർ ഉപയോഗിച്ച് മോതിരം നീക്കം ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രമോദിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ ,രാജേഷ്, ആന്‍റൂ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർശരത്ചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മിനിറ്റുകൾക്കുള്ളിൽ മോതിരം കൈവിരലിൽ നിന്നും നീക്കിയതോടെ കുട്ടിക്കും കുടുംബത്തിനും ആശ്വാസവുമായി.

തിരുവനന്തപുരം: കൈവിരലിൽ മോതിരം കുടുങ്ങി വേദനയാൽ പുളഞ്ഞ അഞ്ച് വയസുകാരന് ആശ്വാസമായി ഫയർഫോഴ്സ്. കുഞ്ഞിന്‍റെ ഇടതു കൈയ്യിലെ മോതിരവിരലിൽ കുടുങ്ങിയ മോതിരമാണ് സേന അംഗങ്ങൾ സുരക്ഷിതമായി നീക്കം ചെയ്തത്. വിഴിഞ്ഞം സ്വദേശി മുഹമ്മദ്‌ അസ്ലാനിന്‍റെ വിരലുകളിലാണ് രണ്ട്ദിവസം മുമ്പ് ധരിച്ച സ്റ്റീൽ മോതിരം ഇറുകി നിര് വന്നത്. നീര് കൂടിവന്നതോടെ വിരൽ പൊട്ടിയൊലിക്കുന്ന അവസ്ഥയിലായി.

ഇതോടെ സ്കൂളിൽ വച്ച് കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചു. പിന്നാലെ വിവരം അറിഞ്ഞ് സ്കൂളിലെത്തിയ അമ്മയും ബന്ധുക്കളും ചേർന്ന് വേദനകൊണ്ട് പുളഞ്ഞ കുഞ്ഞിനെ വിഴിഞ്ഞം ഫയർ സറ്റേഷനിൽ എത്തിക്കുകയായിരുന്നു. മുൻ പരിചിതരായ സേനാംഗങ്ങൾ വളരെ സുരക്ഷിതമായി റിംഗ് കട്ടർ ഉപയോഗിച്ച് മോതിരം നീക്കം ചെയ്തു. സ്റ്റേഷൻ ഓഫീസർ പ്രമോദിന്‍റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ ,രാജേഷ്, ആന്‍റൂ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർശരത്ചന്ദ്രൻ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മിനിറ്റുകൾക്കുള്ളിൽ മോതിരം കൈവിരലിൽ നിന്നും നീക്കിയതോടെ കുട്ടിക്കും കുടുംബത്തിനും ആശ്വാസവുമായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഹികെട്ട് കാപ്പ ചുമത്തിയിട്ടും രക്ഷയില്ല, 50 പഴയ ബാറ്ററി മിസായി, സിസിടിവി നോക്കിയപ്പോൾ 'ബാറ്ററി' അനീഷ്, പിടിയില്‍
ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, ബാക്കി തുക ലഭിക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ