ഒരു മാസത്തെ പരോൾ കഴിഞ്ഞ് മൂന്നാഴ്ചക്കുള്ളിൽ വീണ്ടും പരോൾ; സിപിഎം നേതാവിന് വാരിക്കോരി പരോൾ, അകത്തായത് പൊലീസിനെ ബോംബെറിഞ്ഞതിന്

Published : Feb 17, 2026, 04:50 PM IST
cpm leader nishad

Synopsis

. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് ജയിലിലെത്തി വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ കിട്ടിയത്. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ഇയാൾ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ പരോളിലിറങ്ങിയത്.

കണ്ണൂർ: പൊലീസിന് നേരെ ബോബെറിഞ്ഞ കേസിൽ പ്രതിയായ സിപിഎം നേതാവിന് വാരിക്കോരി പരോൾ. പൊലീസിനെ ബോംബറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷയിൽ കഴിയുന്ന പയ്യന്നൂരിലെ സിപിഎം നേതാവ് വി.കെ നിഷാദിനാണ് വീണ്ടും പരോൾ അനുവദിച്ചത്. ഒരു മാസത്തെ പരോള്‍ കഴിഞ്ഞ് ജയിലിലെത്തി വെറും മൂന്നാഴ്ച പിന്നിടുമ്പോഴാണ് വീണ്ടും പരോൾ കിട്ടിയത്. പിതാവിന്റെ അസുഖം ചൂണ്ടിക്കാട്ടിയാണ് ഇയാൾ സെൻട്രൽ ജയിലിൽ നിന്നും ഇത്തവണ പരോളിലിറങ്ങിയത്. പ്രതിയുടെ പരോൾ അപേക്ഷ സൂപ്രണ്ട് തള്ളിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചാണ് ഉത്തരവ് നേടിയത്.

കേസിലെ കൂട്ടുപ്രതിയായ ടി.സി.വി നന്ദകുമാറും ഇപ്പോൾ പരോളിലാണ്. കഴിഞ്ഞ നവംബർ 25ന് ആണ് ഇരുവരെയും പൊലീസിനെ ആക്രമിച്ച കേസിൽ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളിൽ ആറു ദിവസത്തേക്ക് പരോൾ നൽകിയിരുന്നു. പിതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയുള്ള അപേക്ഷയിലാണ് അന്ന് ജയിൽ വകുപ്പ് അടിയന്തര പരോൾ അനുവദിച്ചത്. പയ്യന്നൂർ നഗരസഭയിൽ 46 ആം വാർഡിൽ നിന്ന് എൽഡിഎഫ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നിഷാദ്. ജയിലിൽ ആയതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ നിഷാദിന് കഴിഞ്ഞിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ ടാപ്പിങ് തൊഴിലാളി വീടിനുള്ളിൽ മരിച്ച നിലയില്‍; വീടിനകത്ത് രക്തക്കറയും മുഖത്ത് മുറിവും കണ്ടെത്തി
കുട്ടിക്കളിയല്ല; ഡിജിറ്റൽ അഡിക്ഷൻ, കേരളത്തിലെ കുട്ടികളും അപകടത്തിൽ, ഒരോ ദിവസവും പൊലിയുന്നത് ഓരോ ജീവനുകൾ