പണിയെടുക്കാതെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാൻ അവിവാഹിതൻ്റെ അതിബുദ്ധി; കിട്ടിയ പണി തിരിച്ചുകൊടുത്ത് പൊലീസ്

Published : Feb 21, 2026, 11:18 AM IST
Arrest

Synopsis

ജോലി ചെയ്യാതെ ഭക്ഷണം കഴിക്കാൻ വേണ്ടി ജയിലിൽ പോവുകയെന്ന ലക്ഷ്യത്തോടെ കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. സ്വന്തം ഫോണിൽ നിന്ന് വിളിച്ച ഇയാളെ പോലീസ് ഉടൻ പിടികൂടി. എന്നാൽ പ്ലാൻ മനസിലാക്കിയ പോലീസ്, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

കൊല്ലം: പണിയെടുക്കാതെ കൃത്യസമയത്ത് സ്വാദിഷ്ടമായ ഭക്ഷണം കഴിക്കാൻ എന്താ മാർഗ്ഗം ? മയ്യനാട് മുക്കം വലിയഴികം വീട്ടിൽ പ്രമോദ് ജോണിന്റെ ഈ ആലോചന പോലീസുകാർക്ക് കൊടുത്തത് എട്ടിന്റെ പണി. കലക്ടറേറ്റ് സമുച്ചയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന്റെ ട്രോൾ ഫ്രീ നമ്പറിൽ വിളിച്ച് വ്യാജ ഭീഷണി മുഴക്കിയാണ് ഇയാൾ ജയിലിൽ പോകാൻ പ്ലാൻ തയ്യാറാക്കിയത്. പൊലീസുകാർ ആളെ അന്വേഷിച്ച് ബുദ്ധിമുട്ടാതിരിക്കാൻ 112 ലേക്ക് സ്വന്തം മൊബൈൽ ഫോണിൽ നിന്നാണ് ഇയാൾ വിളിച്ചത്. 50 മിനിറ്റിനുള്ളിൽ ബോംബ് പൊട്ടുമെന്നായിരുന്നു ഭീഷണി. 

വ്യാജ ബോംബ് വിവരം കിട്ടി മിനിറ്റുകൾക്കുള്ളിൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത പൊലീസുകാർ പ്രമോദിന്റെ വീട്ടിൽ എത്തി. പൊലീസിന്റെ വരവ് പ്രതീക്ഷിച്ച് പ്രമോദ് വീടിനു മുന്നിൽ തന്നെ നിന്നു. ഇനി ശരിക്കും ബോംബ് പൊട്ടിയാലോ എന്ന സന്ദേഹത്തിൽ കലക്ടറേറ്റിൽ ബോംബ് സ്ക്വാഡ് അരിച്ചു പെറുക്കി പരിശോധന നടത്തി. പണിയെടുക്കാതെ ജയിലിൽ എത്തി നല്ല ഭക്ഷണമൊക്കെ കഴിച്ച് കഴിയാനായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞതോടെ അവരും ഞെട്ടി. ആദ്യമൊട്ട് വിശ്വസിച്ചതുമില്ല.

പ്രമോദിൽ തീവ്രവാദ ബന്ധം വരെ സംശയിച്ചു. വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ സംഗതി സത്യമാണെന്ന് മനസ്സിലായതോടെ പണി പോലീസും തിരിച്ചു കൊടുത്തു. പ്രമോദിന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. അവിവാഹിതനായ പ്രമോദിന് ജോലിക്ക് പോകുന്നത് ഇഷ്ടമല്ല. നേരത്തെ ഒരു അടിപിടി കേസിൽ അകത്തായപ്പോഴാണ് ജയിലിലെ ഭക്ഷണം ഇഷ്ടമായത്. 15 ദിവസത്തെ അവിടുത്തെ ശാപ്പാട് ജയിൽ ഭക്ഷണത്തിന്റെ ആരാധകനാക്കി മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർക്ക് യാത്രക്കാരൻ്റെ കടിയേറ്റു, നെറ്റിയിൽ പരിക്ക്; പ്രതി പിടിയിൽ
ബിജെപി ജില്ലാ പ്രസിഡൻ്റിൻ്റെ മകനെ ഓടിച്ചിട്ട് മർദ്ദിച്ച് ആർഎസ്എസ് പ്രവർത്തകർ, ചികിത്സ തേടി