1986 മുതൽ ബിജെപിക്കൊപ്പം, മനസ് മടുത്തുപോയെന്ന് മൈനോറിറ്റി മോർച്ച നേതാവ്; കോൺഗ്രസിൽ ചേർന്നു

Published : Jun 19, 2025, 07:22 PM IST
palakkad congress

Synopsis

പാലക്കാട് ബിജെപിയുടെ മൈനോറിറ്റി മോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് സെയ്ദ് മുഹമ്മദ് കോൺഗ്രസിൽ ചേർന്നു. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്ന സൈദ് മുഹമ്മദ് മനസ് മടുത്താണ് പാർട്ടി വിട്ടതെന്ന് പറഞ്ഞു. 

പാലക്കാട്: പാലക്കാട് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ബിജെപിയുടെ മൈനോറിറ്റി മോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് സെയ്ദ് മുഹമ്മദാണ് കോൺഗ്രസിൽ ചേർന്നത്. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നു വെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സൈദ് മുഹമ്മദ് പറഞ്ഞു. സൈദ് മുഹമ്മദിനെ പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ കോൺഗ്രസിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.

നേരത്തെ, പാലക്കാട് കോൺ​ഗ്രസിന് തിരിച്ചടിയായി കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിപിഎമ്മിൽ ചേർന്നതും ജില്ലയിൽ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. കോട്ടായി മണ്ഡലം പ്രസിഡന്‍റ് കെ മോഹൻകുമാറും പ്രവർത്തകരുമാണ് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് പാർട്ടി ജില്ലാ സെക്രട്ടറി മോഹൻകുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. നേരത്തെ, ഡിസിസി നേതൃത്വത്തെ വിമർശിച്ച് മോഹൻകുമാറിന്‍റെ നേതൃത്വത്തിൽ കോട്ടായിയിൽ വിമത കൺവെൻഷൻ നടന്നിരുന്നു.

ഡിസിസി പ്രസിഡന്‍റ് ഗ്രൂപ്പിസത്തിന് വഴിയൊരുക്കുന്നുവെന്നായിരുന്നു മോഹൻകുമാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണം. കൂടാതെ, രാഹുൽ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനും വി കെ ശ്രീകണ്ഠനുമെതിരെ മോഹൻകുമാർ രം​ഗത്തെത്തിയിരുന്നു. പാലക്കാട് കോൺഗ്രസ് വർഗീയത പറഞ്ഞാണ് വോട്ട് പിടിക്കുന്നതെന്ന് കോൺഗ്രസ് വിട്ട മോഹൻകുമാർ പറ‍ഞ്ഞു. ഷാഫി പറമ്പിൽ പാലക്കാട് ജയിക്കുന്നത് വർഗീയത പറഞ്ഞാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടിയിലെ 2 യുവതികളടക്കം 5 പേർ പൊലീസിന് ആ യൂബർ ടാക്സിയെ കുറിച്ച് നിർണായക വിവരം കൈമാറി, രാസലഹരി മൊത്തക്കച്ചവടക്കാരൻ പിടിയിൽ