5 മിനിറ്റോളമേ നീണ്ടുള്ളൂ, ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം; 10ലധികം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിച്ചിട്ട് മിന്നല്‍ ചുഴലി

Published : Aug 14, 2025, 09:47 PM IST
minnal chuzhali

Synopsis

പന്തല്ലൂരിൽ അഞ്ചു മിനിറ്റിലധികം നീണ്ടുനിന്ന മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ, വൈദ്യുതി പോസ്റ്റുകൾ, മരങ്ങൾ എന്നിവ നശിച്ചു. യാത്രാ സംവിധാനം താറുമാറായി.

തൃശൂര്‍: അഞ്ചു മിനിറ്റിലധികം നീണ്ടുനിന്ന മിന്നല്‍ ചുഴലിയില്‍ പന്തല്ലൂര്‍ ഗ്രാമത്തിലും പരിസരത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലും വ്യാപക നാശനഷ്ടം. ചെറിയ മഴയോട് കൂടി ശക്തമായ കാറ്റോടെയാണ് മിന്നല്‍ ചുഴലി പന്തല്ലൂരില്‍ ആഞ്ഞുവീശിയത്. മെയിന്‍ റോഡില്‍നിന്നും പന്തല്ലൂര്‍ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് മിന്നല്‍ചുഴലി വ്യാപക നഷ്ടം വരുത്തിയത്. മൂന്നു വീടുകളുടെ മുകളില്‍ മേഞ്ഞ ഇരുമ്പു ഷീറ്റുകള്‍ പറന്നു പോയി. പത്തിലധികം ഇലക്ട്രിക് പോസ്റ്റുകള്‍ ഒടിഞ്ഞുവീണു.

വൈദ്യുതി കമ്പികള്‍ പൊട്ടിവീണതോടെ ഒരു ട്രാന്‍സ്‌ഫോര്‍മ്മര്‍ ചെരിഞ്ഞു. പറമ്പുകളിലെ പന്ത്രണ്ടിലധികം തെങ്ങുകളും മരങ്ങളും ഒടിഞ്ഞും കടപുഴകി വീഴുകയും ചെയ്തിട്ടുണ്ട്. നിരവധി വാഴകളും ഒടിഞ്ഞു വീണു. മൊബൈല്‍ ടവറിനു മുകളിലേക്ക് പന കടപുഴകി വീണു. ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണു. ഓട്ടോയില്‍ യാത്രക്കാരുണ്ടായിരുന്നില്ല. ഡ്രൈവര്‍ പരുക്കുകളേല്‍ക്കാതെ രക്ഷപ്പെട്ടു.

മരങ്ങള്‍ വീണ് നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പെട്ടെന്നുണ്ടായ ശക്തമായ കാറ്റ് അഞ്ചു മിനിറ്റിലധികം സമയം കൊണ്ടാണ് പന്തല്ലൂര്‍, വിളക്കും തറ, എന്നീ പ്രദേശങ്ങളില്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ചത്. കാറ്റ് സമീപത്തെ വെള്ളിത്തിരുത്തി മേഖലയിലേക്ക് നീങ്ങിയെങ്കിലും ശക്തി കുറഞ്ഞു. മിന്നല്‍ ചുഴലി വ്യാപക നാശനഷ്ടം വരുത്തിവെച്ചങ്കിലും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. കാറ്റില്‍ മരങ്ങള്‍ വീണ് വൈദ്യുതി കമ്പികള്‍ പൊട്ടിവീണതോടെ ഈ മേഖലയില്‍ വൈദ്യുതി ബന്ധം നിലച്ചു.

മിന്നല്‍ ചുഴലി ലക്ഷങ്ങളുടെ നഷ്ടമാണ് വരുത്തിവെച്ചിട്ടുള്ളത്. മേഖലയില്‍ യാത്രാ സംവിധാനം അലങ്കോലപ്പെട്ടു. നിലച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സ്, പോലീസ് എന്നിവരും റവന്യു, പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. എ.സി. മൊയ്തീന്‍ എം.എല്‍.എ., മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി നേതാക്കന്‍മാര്‍ എന്നിവരും സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു