ബസ് സ്റ്റാൻഡിലെ ലോട്ടറി കടയിൽ ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യം, നിരസിച്ച ലോട്ടറി വിൽപനക്കാരനെ ആക്രമിച്ചു; രണ്ടുപേർ പിടിയിൽ

Published : Apr 26, 2026, 03:24 PM IST
thampanoor arrest

Synopsis

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം തിരുവനന്തപുരം തമ്പാനൂരിൽ ലോട്ടറി വിൽപനക്കാരനെ ഇരുമ്പ് വടികൊണ്ടും ഓലമടൽ കൊണ്ടും ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട് സ്വദേശി വിജിൻ, വള്ളക്കടവ് സ്വദേശി അഖിൽ എന്നിവരാണ് പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ലോട്ടറി വിൽപനക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട്, സ്വദേശി വിജിൻ (33), വള്ളക്കടവ് സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുമതി നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കട നടത്തുന്ന നേമം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ഇരുമ്പ് വടികൊണ്ടും ഓലമടൽ കൊണ്ടും ആക്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലെ ലോട്ടറി കടയിലെത്തിയ ഇരുവരും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടയുടമ ഇതിന് അനുമതി നൽകിയില്ല. ഈ വിരോധം വെച്ചാണ് തൊട്ടടുത്ത ദിവസം പ്രതികൾ വീണ്ടും കടയിലെത്തി യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരുവനന്തപുരം: ലോട്ടറി വിൽപനക്കാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടുകാട്, സ്വദേശി വിജിൻ (33), വള്ളക്കടവ് സ്വദേശി അഖിൽ (26) എന്നിവരാണ് പിടിയിലായത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുമതി നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം ലോട്ടറി കട നടത്തുന്ന നേമം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ ഇരുമ്പ് വടികൊണ്ടും ഓലമടൽ കൊണ്ടും ആക്രമിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലെ ലോട്ടറി കടയിലെത്തിയ ഇരുവരും മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കടയുടമ ഇതിന് അനുമതി നൽകിയില്ല. ഈ വിരോധം വെച്ചാണ് തൊട്ടടുത്ത ദിവസം പ്രതികൾ വീണ്ടും കടയിലെത്തി യുവാവിനെ ക്രൂരമായി മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

9 വർഷം മുമ്പ് പ്രണയിച്ച് വിവാഹം, അൽമ മരിച്ചത് കഴുത്തിന് പിന്നിൽ കുത്തേറ്റ്, വിഷ്ണു പിഎസ്‌സി കോച്ചിങ് അധ്യാപകൻ‌‌‌‌, കാരണം കുടുംബ കലഹമോ?
പത്തനംതിട്ടയിൽ വീടിനുള്ളിൽ വച്ച് വെൽഡിങ് തൊഴിലാളിയുടെ കൈവിരലിൽ പാമ്പ് കടിച്ചു; അണലിയെന്ന് സംശയം