പൊലീസിന്റെ സമയോചിതമായ ഇടപെടൽ; നെഞ്ചുവേദനയെ തുടർന്ന് റോഡരികിൽ അവശനിലയിലായ യുവാവിന് രക്ഷകരായി കുമ്പളങ്ങി പൊലീസുകാർ

Published : Jun 30, 2026, 12:51 PM IST
Kerala Police

Synopsis

കുമ്പളങ്ങിയിൽ രാത്രികാല പട്രോളിങ്ങിനിടെ നെഞ്ചുവേദനയെ തുടർന്ന് അവശനിലയിലായ യുവാവിന് രക്ഷകരായി പോലീസ്. എസ്.സി.പി.ഒ അഭിലാഷ്, സി.പി.ഒ ജയകുമാർ എന്നിവരുടെ സമയോചിതമായ ഇടപെടലാണ് സെബാസ്റ്റ്യൻ എന്ന യുവാവിന്റെ ജീവൻ രക്ഷിച്ചത്. പോലീസ് ജീപ്പിൽ ആശുപത്രിയിലെത്തിച്ച യുവാവിന് വിദഗ്ധ ചികിത്സ നൽകി.

കൊച്ചി: രാത്രികാല പട്രോളിങ്ങിനിടെ നെഞ്ചുവേദനയെ തുടർന്ന് റോഡരികിൽ അവശനിലയിൽ വീണ യുവാവിന് സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ ജീവൻ തിരികെ നൽകി കുമ്പളങ്ങി പൊലീസുകാർ. കുമ്പളങ്ങി പോലീസ് ഔട്ട്‌പോസ്റ്റിലെ എസ്.സി.പി.ഒ അഭിലാഷ് കെ.എ., സി.പി.ഒ ജയകുമാർ കെ.എൻ എന്നിവരുടെ കൃത്യമായ ഇടപെടലാണ് കുമ്പളങ്ങി സ്വദേശിയായ സെബാസ്റ്റ്യൻ എന്ന യുവാവിന്റെ ജീവൻ രക്ഷിച്ചത്. ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം.

ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പഴങ്ങാട് ജംഗ്ഷനിലെ വാഹന പരിശോധനയ്ക്ക് ശേഷം കുമ്പളങ്ങി സൗത്ത് ഭാഗത്തേക്ക് ജീപ്പിൽ സഞ്ചരിക്കുകയായിരുന്നു. രാത്രി 12 മണിയോടെ എൻ.കെ.എൻ ആശുപത്രിക്ക് സമീപമെത്തിയപ്പോൾ എഡ്വേർഡ് ജസ്റ്റിൻ എന്നയാൾ പൊലീസ് ജീപ്പിന് കൈകാണിച്ചു. റോഡരികിൽ ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ കിടക്കുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡരികിൽ കിടന്നിരുന്ന സെബാസ്റ്റ്യന്റെ അരികിലെത്തി കാര്യം അന്വേഷിച്ചു. തനിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്ഥിതി ഗുരുതരമാണെന്ന് മനസ്സിലാക്കിയ പൊലീസുകാർ ഒട്ടും സമയം പാഴാക്കാതെ സെബാസ്റ്റ്യനെ പൊലീസ് വാഹനത്തിലേക്ക് കയറ്റി.

ജീപ്പിൽ വെച്ച് സെബാസ്റ്റ്യന് സി.പി.ആർ നൽകാൻ എഡ്വേർഡിനോട് നിർദ്ദേശിച്ച ശേഷം പൊലീസ് വാഹനം അതിവേഗം പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിലേക്ക് തിരിച്ചു. അതിവേഗം ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ഡോക്ടർമാർക്ക് കൃത്യസമയത്ത് തന്നെ വിദഗ്ധ ചികിത്സ ആരംഭിക്കാൻ സാധിച്ചു. യുവാവിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. കുമ്പളങ്ങി പൊലീസിന്റെ കൃത്യസമയത്തുള്ള ജാഗ്രതയെയും സമയോചിതമായ രക്ഷാപ്രവർത്തനത്തെയും നാട്ടുകാരും ഡോക്ടർമാരും അഭിനന്ദിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓപ്പറേഷൻ തൂഫാൻ: മലപ്പുറത്ത് വൻ ലഹരിവേട്ട; തിരൂരിൽ 97 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
ആലപ്പുഴയിൽ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു; ആറ് പേർക്കെതിരെ കേസെടുത്ത് പൊലീസ്