
ഇടുക്കി: പെട്ടിമുടിയില്‍ കാണാതായ പ്രിയപ്പെട്ടവര്‍ക്കുള്ള തെരച്ചില്‍ സ്വന്തം നിലയില്‍ തുടരുമെന്ന് ബന്ധുക്കള്‍. പ്രതികൂലമായ കാലാവസ്ഥയും മറ്റും കൊണ്ട് കഴിഞ്ഞ ദിവസം പെട്ടിമുടിയിലെ തെരച്ചില്‍ താല്‍ക്കാലികമായി അധികൃതര്‍ അവസാനിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കായി ദുരന്തഭൂമിയില്‍ ബാക്കിയായവര്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. അവസാന ആളെ കിട്ടുന്നതു വരെ തെരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു.
ദുരന്തം കഴിഞ്ഞ് പതിനെട്ട് ദിവസം നടത്തിയ തെരച്ചിലില്‍ 65 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്താനുണ്ട്. പെട്ടിമുടിയാറ് കേന്ദ്രീകരിച്ചാണ് അവസാന ദിവസങ്ങളില്‍ തെരച്ചില്‍ നടത്തിയത്. എന്നാല്‍ ഉള്‍വനത്തില്‍ പുലിയടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവും പ്രതികൂലമായ കാലാവസ്ഥയും പുഴയിലെ കുത്തൊഴുക്കും തെരച്ചിലിന് തിരിച്ചടിയായി മാറിയതോടെയണ് താല്‍ക്കാലികമായി തെരച്ചില്‍ അവസാനിപ്പിച്ചത്.
എന്നാല്‍ ബാക്കിയുള്ളവരെ കൂടി കണ്ടെത്തുന്നതുവരെ സ്വന്തം നിലയില്‍ തെരച്ചില്‍ തുടരാനാണ് ബന്ധുക്കളുടെ തീരുമാനം. തെരച്ചില്‍ നിര്‍ത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി ശരിയല്ലെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പറഞ്ഞു. തെരച്ചില്‍ തുടരുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം എം മണിയും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam