1362 ദിവസങ്ങള്‍ക്കിടയില്‍ വെറും 15 തവണ; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം കണക്കുകളിലൂടെ!

Published : Feb 13, 2023, 04:25 PM ISTUpdated : Feb 13, 2023, 04:26 PM IST
1362 ദിവസങ്ങള്‍ക്കിടയില്‍ വെറും 15 തവണ; രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം കണക്കുകളിലൂടെ!

Synopsis

2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസങ്ങള്‍ക്കും ഇടയിലാണ് വിരലിലെണ്ണാവുന്ന സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.  

ബത്തേരി: വയനാട് എംപി ആയതിന് ശേഷം രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡത്തില്‍ എത്തുന്നത് ഇത് 15ാം തവണ. 2019 മുതല്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത് 15 തവണയെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എംപിയായ ശേഷം 3 വര്‍ഷവും 8 മാസവും 21 ദിവസങ്ങള്‍ക്കും ഇടയിലാണ് വിരലിലെണ്ണാവുന്ന സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.  

17ാം ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം വണ്ടൂര്‍, നിലമ്പൂര്‍, എറനാട്, തിരുവമ്പാട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി അടക്കം മൂന്ന് ജില്ലകളിലായി വികസിച്ച് കിടക്കുന്ന മണ്ഡലത്തിലേക്ക് എത്തിയതിന്‍റെ കണക്കാണ് ഇത്. മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ 64.67 ശതമാനം വോട്ട് നേടിയായിരുന്നു രാഹുലിന്‍റെ വയനാട് മണ്ഡലത്തിലെ മിന്നുന്ന വിജയം. 706367 വോട്ടുകളായിരുന്നു രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ നേടിയത്. 15 തവണകളിലെ സന്ദര്‍ശനത്തില്‍ വിരലില്‍ എണ്ണാവുന്ന ദിവസങ്ങളാണ് രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലത്തില്‍ തങ്ങിയത്. 

മിന്നുന്ന വിജയത്തിന് മണ്ഡലത്തിലെ വോട്ടര്‍മാരോട് നന്ദി പറയാനായി ആയിരുന്നു രാഹുലിന്‍റെ ആദ്യ സന്ദര്‍ശനം. ജൂണ്‍ 7 മുതല്‍ 9 വരെ ആയിരുന്നു ഈ സന്ദര്‍ശനം നീണ്ടത്. ഇതിന് പിന്നാലെ 2019ല്‍ 3 തവണയും 2020ല്‍ രണ്ട് തവണയും 2021ല്‍ അഞ്ച് തവണയും 2022ല്‍ മൂന്ന് തവണയും 2023ല്‍ ഒരു തവണയുമാണ് രാഹുല്‍ വയനാട് മണ്ഡലത്തിലെത്തിയത്. നാല് വര്‍ഷത്തിനിടയില്‍ സ്വന്തം മണ്ഡലത്തില്‍ ചെലവിട്ട സമയം വളരെ ശുഷ്കമാണെന്ന് വ്യാപക ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷമായി ഉയരുന്നുണ്ട്. ഇതിനെ രാഹുല്‍ മണ്ഡലത്തില്‍ ഇല്ലെങ്കിലും രാഹുലിന്‍റെ ഓഫീസിന്‍റെ പ്രവര്‍ത്തനം സജീവമാണ് എന്ന  പ്രതിരോധത്തിലാണ് കോണ്‍ഗ്രസുകാര്‍ നേരിടുന്നത്. 

അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയോട് വന്‍ തോല്‍വി നേരിട്ട രാഹുല്‍ നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വയനാട് മണ്ഡലത്തില്‍ ജയിച്ചത്. സ്ഥിരം സീറ്റായിരുന്ന അമേഠിയില്‍ രാഹുലിന്‍റെ തോല്‍വി കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. 1980 മുതല്‍ 2014 വരെ നെഹ്റു കുടുംബത്തിലെ നേതാക്കളുടെ സ്ഥിരം സീറ്റ് കൂടിയായിരുന്നു അമേഠി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഉമ്മൻചാണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗണേഷ് അത് പറയട്ടെ'; വെല്ലുവിളിച്ച് ഷിബു ബേബി ജോൺ, വിവാദം കത്തുന്നു
ചെങ്ങാലൂര്‍ തിരുനാളിനിടെ അപകടം; വെടിക്കെട്ടിനിടെ ഗുണ്ട് പ്രദക്ഷിണത്തിലേക്ക് വീണ് പൊട്ടി; 10 പേർക്ക് പരിക്കേറ്റു