ബിജെപിയെ ഞെട്ടിച്ച് വീണ്ടും രാജി, പിന്നാലെ കോൺഗ്രസിൽ ലഭിച്ചത് വൻ സ്വീകരണം; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്‍റ് കോൺഗ്രസിൽ

Published : Nov 18, 2025, 09:47 PM IST
mahila morcha leader to congress

Synopsis

ബിജെപി മഹിളാ മോർച്ച കുറ്റൂർ മണ്ഡലം പ്രസിഡന്‍റ് പ്രസന്ന എം ജി കോൺഗ്രസിൽ ചേർന്നു. കെപിസിസി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു

കുറ്റൂർ: ബിജെപി മഹിളാ മോർച്ച കുറ്റൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് ആയിരുന്ന പ്രസന്ന എം ജി സ്ഥാനം രാജിവെച്ചു കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. കെപിസിസി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, നിർവാഹക സമിതിയംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് അഭിലാഷ് വെട്ടിക്കാടൻ, നീതു മാമ്മൻ കൊണ്ടൂർ, സുരേഷ് ജി പുത്തൻപുരക്കൽ, കെ സി തോമസ്, സദാശിവൻ പിള്ള, ശാന്തി പി ആർ, രേഷ്മ രാജേശ്വരി, ബിന്ദു കുഞ്ഞുമോൻ, പി എ എബ്രഹാം എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ടിയിലെ നീക്കം

അതേസമയം, സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പത്തനംതിട്ടിയിലെ മുൻ ഓഫീസ് സെക്രട്ടറി ആർഎസ്പിയിൽ ചേർന്നു. തോമസ് പി ചാക്കോയാണ് പാർട്ടിയും മുന്നണിയും വിട്ടത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അഗമാണ് ഇദ്ദേഹം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സ്ഥാനാർത്ഥിയാകും. പത്തനംതിട്ട നഗരസഭയിലെ 31ാംവാർഡിൽ ആർഎസ്‌പിക്ക് വേണ്ടി ഇദ്ദേഹം മത്സരിക്കും.

പത്തനംതിട്ടയിൽ ആരോഗ്യമന്ത്രിയുടെ എംഎൽഎ ഓഫീസിലെ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു തോമസ് ചാക്കോ. ഈ ജോലിക്ക് സർക്കാരിൽ നിന്നായിരുന്നു ശമ്പളം വാങ്ങിയിരുന്നത്. എന്നാൽ ഓഫീസ് സെക്രട്ടറി പദത്തിലിരുന്ന് സ്വന്തം നിലയ്ക്ക് കാര്യങ്ങൾ ചെയ്യുന്നുവെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് പദവിയിൽ നിന്ന് നീക്കിയെന്നാണ് ആരോപണം. എന്നാൽ താൻ സ്വയം സ്ഥാനമൊഴിയുന്നതായി വ്യക്തമാക്കിക്കൊണ്ട് തോമസ് ചാക്കോ മന്ത്രിയുടെ അഡീഷണൽ പിഎസിന് കത്ത് നൽകിയിരുന്നു.

കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റി അംഗത്വത്തിൽ നിന്ന് തോമസ് ചാക്കോയെ നീക്കിയിരുന്നു. നിലവിൽ സിപിഎം അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു. ആർഎസ്‌പി സ്ഥാനാർത്ഥിയായി സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെയാണ് മത്സരം. വാർഡിൽ സ്ഥാനാർത്ഥിയെ തേടിയിരിക്കുകയായിരുന്ന ആർഎസ്‌പിക്ക് സാമുദായിക വോട്ടുകളും സിപിഎം വോട്ടുകളും നേടാനാവുമെന്ന പ്രതീക്ഷയാണുള്ളത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റോഡിലേക്ക് പശു പെട്ടെന്ന് കയറിവന്നു, ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചു; പിന്നാലെ അപകടത്തിൽ ഡ്രൈവർ മരിച്ചു
മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്